ഒരു ചുമ്മാ ബ്ലോഗ്.. മസിലുപിടുത്തക്കാർ ദയവായി ക്ഷമിക്കുക..!!

Thursday, February 14, 2008

ഒരു മൈതീന്‍ കഥ

തട്ടിപ്പിന് ഒരു കലാശാല ഉണ്ടെങ്കില്‍ അതിന്റെ വൈസ് ചാന്‍സ്‌ലര്‍
ആകാന്‍ യോഗ്യതയുള്ള ഒരേ ഒരു വിദ്വാന്‍ വെട്ടുക്കിളി മൈതീന്‍
ആണെന്ന് ഞാന്‍ എവിടെ വേണമെങ്കിലും നെഞ്ചില്‍ കൈ വച്ച്
പറയും. പക്ഷെ ഏത് കൊമ്പനും ചിലപ്പോള്‍ പറ്റ് പറ്റിപ്പോകും.നാട്ടിലെ
തട്ടിപ്പില്‍ പ്രത്യേകിച്ച് ഒരു പ്രഫഷണലിസം ഇല്ലാ എന്ന തോന്നല്‍
വെട്ടുക്കിളിയെ നാടു വിട്ട് പോകാന്‍ പ്രേരിപ്പിച്ചു. (നാട്ടിലെ ചെറുപ്പക്കാര്‍
കൈവച്ച് കൈവച്ച് നാട്ടില്‍ നില്‍ക്കകള്ളിയില്ലാതെ രായ്ക്ക് രാമാനം
കിട്ടിയ പാണ്ടി ലോറിയില്‍ കയറി തമിഴ് നാട്ടില്‍ എവിടെയോ
മുങിയതാണെന്ന് പിന്നാമ്പുറത്ത് കുബുദ്ധികള്‍ പറയുന്നത് മൈതീനു
പണ്ട് മത്തായി പറഞതു പോലെ..). വെടിക്കെട്ട് വിദ്വാന്റെ വീട്ടിലെ
പശുക്കുട്ടിക്ക് രാവിലെ ഒരു ഓലപ്പടക്കമെങ്കിലും ദിവസവും
പൊട്ടിക്കേട്ടില്ലെങ്കില്‍ അന്നത്തെ ദിവസം സ്വാഹ എന്ന പോലെ,
വെട്ടുക്കിളി മൈതീന്‍ മദ്രാസില്‍ എത്തിയിട്ട് ആരെ പറ്റിക്കണം എന്ന്
ഒരു പിടിയുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ പറ്റാത്തതുകൊണ്ട്
അങ്ങോട്ട് മാത്രം നടന്ന് തലപുകഞ്ഞ് ആലോചിച്ചു.
കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.. ദേ നില്‍ക്കുന്നു.. ഒരു അറബി
നേരെ മുന്നില്‍ മുകളിലേക്ക് നോക്കി.. വെട്ടുക്കിളി വെട്ടിത്തിരിഞ്ഞ്
അറബി നോക്കുന്നത് എന്താണെന്ന് ഉറപ്പ് വരുത്തി.
ഓഹോ.. മുന്നിലെ വലിയ കെട്ടിടത്തിന്റെ മുകളില്‍ ഫിറ്റ് ചെയ്തിരിക്കുന്ന
പ്രത്യേക തരത്തിലുള്ള ക്ലോക്കിലാണ് അറബിയുടെ കണ്ണ്.
ഐഡിയ വര്‍ക്കൌട്ട് ചെയ്തെടുക്കുവാന്‍ വെട്ടുക്കിളിക്ക് സൂപ്പര്‍
കമ്പ്യൂട്ടറിന്റെ ആയിരത്തില്‍ ഒരംശം സമയമെ വേണ്ടി വന്നുള്ളൂ.
പിന്നെ ഒന്നും ആലോചിച്ചില്ല..
ഒറ്റ ചാട്ടം അറബിയുടെ മുന്നിലേക്ക്.. പിന്നെ ഒരു ഡയലോഗും.. ആ
ക്ലോക്ക് വില്‍ക്കാന്‍ വച്ചിരിക്കുന്നതാ.. അറബിക്ക് വേണേല്‍ അര
വിലക്ക് തരാം.. അരമണിക്കൂര്‍ നേരത്തെ കശപിശക്ക് ശേഷം
അറബിയും മൈതീനുമായി വിലയില്‍ ഒരു ഒത്തു തീര്‍പ്പായി.. 1000
രൂപാ.. അറബി പിന്നെ തിരിഞ്ഞും മറിഞ്ഞും ആലോചിക്കാതെ
പോക്കറ്റില്‍ നിന്നും 1000 രൂപാ വെട്ടുക്കിളിക്ക് നീട്ടി.. ഒറ്റ
റാഞ്ചലായിരുന്നു..
പിന്നെ അറബിയോട് പറഞ്ഞു.. ഞാന്‍ പോയി ഒരു ഏണി എടുത്ത്
കൊണ്ട് വരട്ടെ.. അതുവരെ ഈ റോഡിന്റെ അരികിലേക്ക് മാറി നില്‍ക്ക്
അറബീ.. അല്ലെങ്കില്‍ വല്ല പാണ്ടീ ലോറിയും വന്ന് കയറും. പിന്നെ
മിന്നല്‍ പോലെ മൈതീന്‍ പിന്നാമ്പുറത്തേക്ക് മറഞു.
നട്ടുച്ച വരെ മുട്ടന്‍ വെയിലത്ത് നിന്ന് തല ചൂടായപ്പോള്‍ ഏണി
എടുക്കാന്‍ പോയ മൈതീന്റെ പിതാവിനെയും പിതാ മഹനെയും പിന്നെ
മറ്റ് കുടുംബ ശ്രേഷ്ഠ്ന്മാരെയും മനസാ സ്മരിച്ച് അവര്‍ക്കൊക്കെ
ദീര്‍ഘായുസ്സിന്നായി ഉച്ചത്തില്‍ പ്രാര്‍ഥിച്ച് അറബി കിട്ടിയ ടാക്സിക്ക്
സ്ഥലം വിട്ടു എന്ന് കഥാ ബാക്കി.

മൈതീന്റെ കഥ തുടരും..

Saturday, November 10, 2007

ദിവാകരന്‍ വീണ്ടും

(ക്ലിക്കി വലുതാക്കി വായിക്കാന്‍ അപേക്ഷ)

Saturday, October 20, 2007

അറബിയും സിദ്ദീക്കും പിന്നെ ബെബ്സിയും..!!!

അറബി തലേക്കെട്ട് ഒന്നുകൂടി മുറുക്കി വച്ചു ചാരിക്കിടന്നു പുതുതായി വന്ന
മലയാളിയായ ഡ്രയിവറെ വിളിച്ചു.. യാ... റഫീക്.... താല്‍... ഒന്നും മനസ്സിലകാതെ പകച്ചു നിന്നുപോയ സിദ്ദീക് എന്ന പുതിയ
പ്രവാസി വാതില്‍ക്കല്‍ വന്നു എത്തി നോക്കി..താല്‍ യാ‍ റഫീക്...റഫീക്കോ.. ഇയ്യാളിതാരെ വിളിക്കുന്നത്...താല്‍.. തും.. ആവോ... അറബി മുറി ഹിന്ദി പ്രയോഗിച്ചു...ഐ നൊ റഫീക്... ഐ സിദ്ദിക്...ഉള്ളില്‍ ഉറങിക്കിടന്ന സിദ്ദികിന്റെ
ഇംഗ്ലിഷ് പ്രാവീണ്യം... സ്വയം മതിപ്പു തോന്നി സിദ്ദിക്കിന് ഹൊ പണ്ട് ഇംഗ്ലിഷ് റ്റീച്ചര്‍ ചെവിക്ക് പിടിച്ചു ക്ലാസ്സിനു
പുറത്താക്കിയില്ലായിരുന്നെങ്കില്‍... പടച്ചോനെ... സിദ്ദീക് എന്ന റഫീക്
അറിയാതെ തലയില്‍ കൈ വച്ചു പോയി...അറബി കൈ കാട്ടി അടുത്തേക്ക് വരാന്‍ ആംഗ്യം കാണിച്ചപ്പോള്‍
സംഭവം മനസ്സിലായിഅടുത്തു ചെന്നു ഒരു കൂസലും ഇല്ലാതെ “എന്താ” എന്നു ചോദിച്ചു
കഴിഞ്ഞപ്പോളാണു ഓ.. ഇയ്യാളു അറബിയാണല്ലോ എന്നോര്‍മ്മ വന്നത്.അടുത്തതെന്താണാവോ..?“ജീബ് ബെബ്സി..”സിദ്ദിക് തിരിഞ്ഞു പുറത്തേക്ക് നോക്കി...അവിടെ ജീപ് പോയിട്ട് ഒരു
സ്കൂട്ടര്‍ പോലും ഇല്ല.“ നോ.. ജീപ്”“ബെബ്സി ലാവോ” വീണ്ടും അറബിയുടെ ഹിന്ദി“ബെബ്സി...ബെബ്സി.. ലാവോ..”“ഇതെന്ത് കുന്ത്രാണ്ടമാണോ റബ്ബേ..ഈ ബെബ്സി..”ഏതോ കച്ചട പാത്രത്തില്‍ നിന്നും ഒഴിഞ ഒരു പെപ്സിയുടെ ടിന്‍ എടുത്ത്
ഉയര്‍ത്തി കാട്ടി അറബി മറ്റ് ചില കദകളി ക്രിയകളും കൂടി ആയപ്പോള്‍
സിദ്ദിക്കിന് കത്തി...ഹോ.. ആംഗ്യഭാഷയുടെ ഒരു ശക്തി...ഇതുംകൂടി ഇല്ലായിരുന്നെങ്കില്‍..
കട്ടപ്പൊക ആയിപ്പോയേനെ.....