കവി ചിന്താകുലനായി
റോഡരുകില്‍ നടക്കുകയായിരുന്നു
ഊഴം കാത്തുനിന്ന കാലന്‍
ഒന്നുകൂടിസമയം തിട്ടപ്പെടുത്തി
കവിയുടെ മുന്നിലേക്ക് ചാടി വഴി തടഞ്ഞു
എന്തൊ ഓര്‍ത്തെടുത്ത് കവി നിന്നു
പിന്നീടെല്ലാം പെട്ടന്നായിരുന്നു
മൊബൈല്‍ ഫോണെടുത്ത്
കവി തുരു തുരെ കുത്തി വിളിച്ചു
ഒടുവില്‍ നിസ്സഹായതയോടെ
കാലന്‍റെ മുഖത്തു നോക്കികവി പറഞ്ഞു
"സുഹൃത്തെ"
"മന്ത്രിമാര്‍ക്കാര്‍ക്കും നാളെ ഒഴിവില്ല"
രാഷ്ട്രീയ പുംഗവന്‍മാരാണെങ്കില്‍
ജനങളെ സേവിച്ചിട്ട്
തറയില്‍ നില്‍ക്കാന്‍ നേരമില്ല
നേതാക്കന്‍മാരെ കിട്ടാനില്ല
സാഹിത്യ സാംസ്കാരിക
സ്നേഹിതന്‍മാരെല്ലാംപലവഴിക്കാണ്"
"യമസ്നേഹിതാ,
ഇവരൊന്നുമില്ലാതെ
എന്‍റെ ശവമടക്ക് എങിനെ നടത്തും
ഇവര്‍ക്കൊക്കെ ഒഴിവ് കിട്ടുന്നതുവരെ
വീണ്ടും ഞാന്‍ അനാഥ ശവമായി
ഇവരെ കാത്തിരിക്കണ്ടെ
പറ്റില്ല സ്നേഹിതാ
സാംസ്കാരിക മന്ത്രി കോപിക്കും
നീ പോയിട്ട് ശനിയാഴ്ച വരിക"
വായപൊളിച്ചു നില്‍ക്കുന്ന
യമരാജന്‍റെ കൈ വകഞ്ഞുമാറ്റി
കവി വീണ്ടും മുന്നിലേക്ക് നടന്നു
വാല്‍കഷ്ണം
ഔദ്യോഗിക ബഹുമതിയോടെയുള്ള ശവമടക്കിനു വേണ്ടി മരിക്കാനിരിക്കുന്ന മറ്റ് കവികള്‍, കഥ, കലാ, കായിക, സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ സാംസ്കാരിക മന്ത്രിയുടേയും മറ്റ് പ്രമാണി പുംഗവന്‍മാരുടേയും ഒഴിവ് ദിനം നോക്കി മരണദിവസം ഉറപ്പാക്കാന്‍ വിവരം ചിത്രഗുപ്തനെ
നേരത്തെ അറിയിക്കേണ്ടതാണ്
എന്തരപ്പീ
Thursday, October 28, 2010
Wednesday, March 24, 2010
മത്തായിയെ പറഞ്ഞു പറ്റിക്കല്ലെ..
(ഒരു ചുമ്മാ ബ്ലോഗ്)
ഒരു കാലഘട്ടത്തിൽ റ്റീ.വീ വാർത്ത വായനക്കാരുടെ ഹരമായി ചാനലുകളിൽ ഫോൺ ഇൻ പരിപാടികളുമായി നിറഞ്ഞു നിന്നിരുന്ന ഉണ്ണിത്താൻ ദേണ്ടെ കിടക്കുന്നൂ, സാക്ഷാൽ ക്ലിന്റൺ മുതൽ കണ്ടരരു മോഹനരരു വരെ അടിതെറ്റി സുല്ലിട്ട് പോയ ദുർവ്വാസാവ് മഹർഷിയുടെ കാലം മുതൽക്കെ കേട്ടറിഞ്ഞിട്ടുള്ള പെണ്ണ് കേസിൽ തട്ടി പ്ലക്കോം..! പത്രമെടുത്ത് വാർത്തയുടെ തുടക്കം വായിച്ച് തുടങ്ങിയപ്പോൾ മത്തായിക്ക് ശരീരമാസകലം ഇക്കിളിയിട്ട് വന്നു. രോമം ഇല്ലാത്തതുകൊണ്ട് രോമാഞ്ചം വന്നില്ല. ഭാഗ്യം..! പിന്നെ പെട്ടന്ന് മുഖത്ത് കൃത്രിമ ഗൌരവം പണിപ്പെട്ട് വരുത്തിയിട്ട് മനോഗതം എന്ന പോലെ “ ഇവന്മാർക്കൊക്കെ തുണിയുരിഞ്ഞു കളഞ്ഞിട്ട് വല്ല എർത്ത് കമ്പിയിലും കയറി കൈ വിട്ട് കളഞ്ഞാൽ പോരായിരുന്നോ.. നാറികൾ” എന്നുരുവിട്ടുകൊണ്ട് പുറത്തേക്ക് ഉന്തി തള്ളി വന്ന കോട്ടുവായ ബ്..ഹ..ഹോ.. എന്ന് സംഗതികളുള്ള ഒരു കീർത്തനം പോലെ ഉച്ചത്തിൽ ഓരിയിട്ട് സ്വയം ആശ്വസിച്ചു. ചിതലരിക്കാറായ ചിന്തകൾക്ക് വിരാമമിടാൻ ചുമ്മാ റ്റീവി ഓണാക്കി വായ പൊളിച്ചിരുന്നു.
“കാലിൽ എന്താ...?”
സുന്ദരിയുടെ ചോദ്യം കേട്ട് മത്തായി കറണ്ട് ബിൽ കണ്ട് ഷോക്കടിച്ചമാതിരി ഒന്ന് ഞെട്ടി.
“കാലിലെ വരട്ട് ചൊറി ഇവളും കണ്ടോ.. ഹെന്റെ ദൈവമേ..!“
“കാലിൽ മൂന്നാർ ചെരിപ്പാ.. ഇതിട്ടാൽ എവിടേം കേറിപ്പോകാം.. എന്റെ ഫേവറേറ്റ്..”
“ഹോ.. പരസ്യമായിരുന്നു..“ മത്തായിക്ക് ആശ്വാസം
കാലിലെ പൂപ്പല് പിടിച്ച വട്ട വരട്ടു ചൊറിയെങാനും സുന്ദരി കാണുമോ എന്ന പേടിയായിരുന്നു.. ഗ്ലാമർ പോയേനെ.. ദൈവം കാത്തു..
“നാവടക്കൂ.. പണിയെടുക്കൂ.. ചവച്ചു രസിക്കൂ..നിങളുടെ നാവിന് വിലങ്ങിടുന്നു..”
ച്യൂയിംഗ പരസ്യം സ്ക്രീനിൽ ഒട്ടിപ്പിടിച്ചു..
തൊട്ടു പിന്നാലെ.. “സംസാരിച്ചു കൊണ്ടേ ഇരിക്കൂ.. ഇപ്പോൾ മിനിറ്റിന് മുപ്പതു പൈസമാത്രം.. പിന്നെ എന്തിന് നാവടക്കി ഇരിക്കണം..” പട്ടി എല്ലിങ്കഷ്ണം കടിച്ചെടുത്തുകൊണ്ട് ഓടുന്ന പടം പുറകെ..
ഒരുത്തൻ പറയുന്നു നാവടക്കാൻ.. വേറൊരുത്തൻ പറയുന്നു സംസാരിച്ചു കൊണ്ടേ ഇരിക്കാൻ.. എല്ലാം ഇവന്മാർ തന്നെ തീരുമാനിച്ചാൽ മതിയൊ..?? പ്ഫൂ... മത്തായിക്ക് ചൊറിഞ്ഞു വന്നു..
“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....”
ഉച്ചത്തിലുള്ള പൊട്ടിച്ചിരി കേട്ട് പെട്ടന്ന് ഞെട്ടിത്തിരിഞ്ഞ മത്തായിയുടെ പിടലി “ക്ടിം“ എന്നു കേട്ടു. ഉടക്കിയ പിടലിയുമായി മൊത്തം ബോഡി കറക്കിത്തിരിഞ്ഞു നോക്കി.. “ആരാടാ..”
“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....” വീണ്ടും പിന്നാമ്പുറത്തുനിന്നും അതെ പൊട്ടിച്ചിരി.. ആരെയും കാണുന്നുമില്ല. എന്തോ ഓർമ്മ വന്നപോലെ മത്തായി അടുത്തിരുന്ന മൊബൈൽ ഫോൺ കൈയ്യിലെടുത്തു.. ആരോ വിളിക്കുന്നു.. പുതിയ റിംഗ് ട്യൂണാ..“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....” പൊട്ടിച്ചിരി.. ഞെട്ടി പിടലി ഉളുക്കിയത് മിച്ചം..
ഫോണിന്റെ ബട്ടൺ ഞെക്കി മകൻ ദുഫായീന്ന് കൊണ്ട് വന്ന വളഞ്ഞ കൊണി (ബ്ലൂ ടൂത് എന്നും പറയും) എടുത്ത് ചെവിയിൽ ഫിറ്റ് ചെയ്തു.
“അലോ..” “ആരാ..” ഭവ്യമായ ചോദ്യം..
“അനുരാഗ വിലോചിതനായി... അതിലേറെ മോഹിതനായി...” ഈണത്തിൽ പാട്ടും പിന്നെ ഒരു കിളി മൊഴിയും അങ്ങേ തലക്കൽ നിന്നും കേട്ടപ്പോൾ കുറേ നേരമായി വയറ്റിനകത്തു കിടന്ന് കറങ്ങിയ, വായു, സോഡ കുടിച്ചപ്പോൾ ഏമ്പക്കം വിട്ടു പുറത്തേക്ക് പോയ ഒരു നിർവൃതി..
“നീ ഏതാ മോളേ... എവിടുന്നാ വിളിക്കുന്നേ.. നിന്റെ പേരെന്താ..” പിടലി ഉളുക്കിയ ഹാംഗ്‌ഓവറിൽ നിന്നും സടകുടഞ്ഞെണീറ്റ മത്തായിയുടെ അസ്ത്രം മാതിരിയുള്ള നൂറായിരം ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതെ കിളിമൊഴി വീണ്ടും..
“ഈ ഗാനം ഡയലർ ടോൺ ആയി കിട്ടാൻ ഒന്ന് അമർത്തുക..”
ഒന്നല്ല.. ഒരായിരം പ്രാവശ്യം അമർത്താൻ തയ്യാറായി നിൽക്കുന്ന മത്തായി ചുറ്റും നോക്കി ജാഗരൂകനായി..അടുത്തെങ്ങും ആരുമില്ലെന്നുറപ്പുവരുത്തി..
“ഒന്നോ രണ്ടോ അമർത്താം.. ഇതൊക്കെ ഫോണിലൂടെ പറ്റുമോ.. നീ എവിടുന്നാ വിളിക്കുന്നതെന്ന് പറ..കൊച്ചേ..”
“അനുരാഗ വിലോചിതനായി... “ വീണ്ടും അതേ ഗാനം. ചലപില മൊഴിഞ്ഞുകൊണ്ടിരുന്ന കിളിമൊഴിയുടെ വിശ്വാസ്യതയിൽ വികാര വിശ്വംഭരനായി നിന്ന മത്തായിക്ക് എന്തൊ പന്തികേട് തോന്നി. മൊബൈൽ കമ്പനിക്കാരന്റെ അസ്ഥാനത്തുള്ള പരസ്യ തന്ത്രത്തിൽ ഇളിഭ്യനായ മത്തായി ചെവിയിൽ നിന്നും കൊണി ഊരി മേശപ്പുറത്തു വച്ചു..
“വിശ്വാസം അതല്ലെ എല്ലാം..” കളിയാക്കുന്ന മാതിരി ബാക്കി പരസ്യവാചകം റ്റിവിയിൽ മുറിഞ്ഞു മുറിഞ്ഞു കേൾക്കുന്നു.. ഇവന്മാർ എല്ലാം കൂടെ ഒരുമ്പെട്ടിറങ്ങിയിരിക്കുവാണല്ലോ ദൈവമേ... ഇവന്മാർക്കിടയിൽ പിടിച്ചുനിൽക്കാൻ ത്രാണി തരണേ.. അറിയാതെ പ്രാർത്ഥിച്ചു പോയി.
അറുപതും എഴുപതും വയസ്സുള്ള കിളവന്മാർ വിഗ്ഗും മേക്കപ്പുമൊക്കെ വച്ച് ചെറുമക്കളുടെ പോലും പ്രായം ഇല്ലാത്തകൊച്ചു പെൺകുട്ടികളോടൊപ്പം മരംചുറ്റി ആടി തിമിർക്കുന്നത് കാണുമ്പോൾ.. ഹോ..”
മിനിസ്ക്രീനിൽ സംസ്കാരിക നായകൻ പത്രസമ്മേളനത്തിൽ രോഷാകുലനാകുന്നു.. ഇപ്പോൾ പഴയതു പോലെ ആരും ശ്രദ്ധിക്കുന്നില്ല എന്ന കുണ്ഠിതമാണോ പ്രശസ്ഥരായവർക്കെതിരെ സ്വത്ത് തട്ടിയെടുത്തു എന്നൊക്കെ ബുദ്ധിഭ്രമം വിളിച്ചു പറയുവാൻ അദ്ദേഹത്തേ പ്രേരിപ്പിക്കുന്നത് എന്നു മത്തായിയുടെ വരണ്ട തലയിൽ ചുമ്മാ തോന്നിപ്പോയി.. തോന്നലിനിടയിൽ മത്തായിയുടെ ബനിയന്റെ ഉള്ളിലൂടെ എന്തൊ പരതി നടക്കുന്നത് പോലെ തോന്നി. കിട്ടിയ സ്ഥലത്ത് കൂടെ കൈയ്യ് ഉള്ളിലേക്കിട്ട് എന്തോ ഒന്നിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. കവർ പാലിന്റെ വില നോക്കുന്നത് പോലെ താഴെ വീണ സാധനത്തിൽ മത്തായി സൂക്ഷിച്ച് നോക്കി. ഒരു ഉണക്ക വിട്ടിൽ. “ഇതെങിനെ ബനിയന്റെ ഉള്ളിൽ കയറിപ്പറ്റി.“
“മൂന്നാറിൽ നിന്നെങ്ങാനും വന്നതായിരിക്കും.. അല്പം കൂടി കഴിഞ്ഞിരുന്നെങ്കിൽ.. ഈശോയേ.. ഇവൻ വിലമതിക്കാനാകാത്ത ഠൌൺ ഏരിയ മൊത്തം കൈയ്യേറിയേനേല്ലോ.. ഈശോമിശിഹാക്ക് സ്ഥുതിയായിരിക്കട്ടെ..”
“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....” ഫോണിന്റെ പൊട്ടിച്ചിരി വീണ്ടും.. മത്തായി ഫോണിലേക്ക് ഒന്ന് മ്ലാവി നോക്കി..
“പോടീ ഡാഷ് മോളെ... ഇനീം മത്തായിയെ പറ്റിക്കാൻ ഒരുത്തിക്കും കഴിയില്ലെടീ.. കാരണം മത്തായിയുടെ കൈയ്യിൽ മുസ്‌ലി പവ്വർ എക്സ്ട്ര ഉണ്ട്.. മുസ്‌ലി പവ്വർ എക്സ്ട്ര..“
ഒരു കാലഘട്ടത്തിൽ റ്റീ.വീ വാർത്ത വായനക്കാരുടെ ഹരമായി ചാനലുകളിൽ ഫോൺ ഇൻ പരിപാടികളുമായി നിറഞ്ഞു നിന്നിരുന്ന ഉണ്ണിത്താൻ ദേണ്ടെ കിടക്കുന്നൂ, സാക്ഷാൽ ക്ലിന്റൺ മുതൽ കണ്ടരരു മോഹനരരു വരെ അടിതെറ്റി സുല്ലിട്ട് പോയ ദുർവ്വാസാവ് മഹർഷിയുടെ കാലം മുതൽക്കെ കേട്ടറിഞ്ഞിട്ടുള്ള പെണ്ണ് കേസിൽ തട്ടി പ്ലക്കോം..! പത്രമെടുത്ത് വാർത്തയുടെ തുടക്കം വായിച്ച് തുടങ്ങിയപ്പോൾ മത്തായിക്ക് ശരീരമാസകലം ഇക്കിളിയിട്ട് വന്നു. രോമം ഇല്ലാത്തതുകൊണ്ട് രോമാഞ്ചം വന്നില്ല. ഭാഗ്യം..! പിന്നെ പെട്ടന്ന് മുഖത്ത് കൃത്രിമ ഗൌരവം പണിപ്പെട്ട് വരുത്തിയിട്ട് മനോഗതം എന്ന പോലെ “ ഇവന്മാർക്കൊക്കെ തുണിയുരിഞ്ഞു കളഞ്ഞിട്ട് വല്ല എർത്ത് കമ്പിയിലും കയറി കൈ വിട്ട് കളഞ്ഞാൽ പോരായിരുന്നോ.. നാറികൾ” എന്നുരുവിട്ടുകൊണ്ട് പുറത്തേക്ക് ഉന്തി തള്ളി വന്ന കോട്ടുവായ ബ്..ഹ..ഹോ.. എന്ന് സംഗതികളുള്ള ഒരു കീർത്തനം പോലെ ഉച്ചത്തിൽ ഓരിയിട്ട് സ്വയം ആശ്വസിച്ചു. ചിതലരിക്കാറായ ചിന്തകൾക്ക് വിരാമമിടാൻ ചുമ്മാ റ്റീവി ഓണാക്കി വായ പൊളിച്ചിരുന്നു.
“കാലിൽ എന്താ...?”
സുന്ദരിയുടെ ചോദ്യം കേട്ട് മത്തായി കറണ്ട് ബിൽ കണ്ട് ഷോക്കടിച്ചമാതിരി ഒന്ന് ഞെട്ടി.
“കാലിലെ വരട്ട് ചൊറി ഇവളും കണ്ടോ.. ഹെന്റെ ദൈവമേ..!“
“കാലിൽ മൂന്നാർ ചെരിപ്പാ.. ഇതിട്ടാൽ എവിടേം കേറിപ്പോകാം.. എന്റെ ഫേവറേറ്റ്..”
“ഹോ.. പരസ്യമായിരുന്നു..“ മത്തായിക്ക് ആശ്വാസം
കാലിലെ പൂപ്പല് പിടിച്ച വട്ട വരട്ടു ചൊറിയെങാനും സുന്ദരി കാണുമോ എന്ന പേടിയായിരുന്നു.. ഗ്ലാമർ പോയേനെ.. ദൈവം കാത്തു..
“നാവടക്കൂ.. പണിയെടുക്കൂ.. ചവച്ചു രസിക്കൂ..നിങളുടെ നാവിന് വിലങ്ങിടുന്നു..”
ച്യൂയിംഗ പരസ്യം സ്ക്രീനിൽ ഒട്ടിപ്പിടിച്ചു..
തൊട്ടു പിന്നാലെ.. “സംസാരിച്ചു കൊണ്ടേ ഇരിക്കൂ.. ഇപ്പോൾ മിനിറ്റിന് മുപ്പതു പൈസമാത്രം.. പിന്നെ എന്തിന് നാവടക്കി ഇരിക്കണം..” പട്ടി എല്ലിങ്കഷ്ണം കടിച്ചെടുത്തുകൊണ്ട് ഓടുന്ന പടം പുറകെ..
ഒരുത്തൻ പറയുന്നു നാവടക്കാൻ.. വേറൊരുത്തൻ പറയുന്നു സംസാരിച്ചു കൊണ്ടേ ഇരിക്കാൻ.. എല്ലാം ഇവന്മാർ തന്നെ തീരുമാനിച്ചാൽ മതിയൊ..?? പ്ഫൂ... മത്തായിക്ക് ചൊറിഞ്ഞു വന്നു..
“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....”
ഉച്ചത്തിലുള്ള പൊട്ടിച്ചിരി കേട്ട് പെട്ടന്ന് ഞെട്ടിത്തിരിഞ്ഞ മത്തായിയുടെ പിടലി “ക്ടിം“ എന്നു കേട്ടു. ഉടക്കിയ പിടലിയുമായി മൊത്തം ബോഡി കറക്കിത്തിരിഞ്ഞു നോക്കി.. “ആരാടാ..”
“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....” വീണ്ടും പിന്നാമ്പുറത്തുനിന്നും അതെ പൊട്ടിച്ചിരി.. ആരെയും കാണുന്നുമില്ല. എന്തോ ഓർമ്മ വന്നപോലെ മത്തായി അടുത്തിരുന്ന മൊബൈൽ ഫോൺ കൈയ്യിലെടുത്തു.. ആരോ വിളിക്കുന്നു.. പുതിയ റിംഗ് ട്യൂണാ..“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....” പൊട്ടിച്ചിരി.. ഞെട്ടി പിടലി ഉളുക്കിയത് മിച്ചം..
ഫോണിന്റെ ബട്ടൺ ഞെക്കി മകൻ ദുഫായീന്ന് കൊണ്ട് വന്ന വളഞ്ഞ കൊണി (ബ്ലൂ ടൂത് എന്നും പറയും) എടുത്ത് ചെവിയിൽ ഫിറ്റ് ചെയ്തു.
“അലോ..” “ആരാ..” ഭവ്യമായ ചോദ്യം..
“അനുരാഗ വിലോചിതനായി... അതിലേറെ മോഹിതനായി...” ഈണത്തിൽ പാട്ടും പിന്നെ ഒരു കിളി മൊഴിയും അങ്ങേ തലക്കൽ നിന്നും കേട്ടപ്പോൾ കുറേ നേരമായി വയറ്റിനകത്തു കിടന്ന് കറങ്ങിയ, വായു, സോഡ കുടിച്ചപ്പോൾ ഏമ്പക്കം വിട്ടു പുറത്തേക്ക് പോയ ഒരു നിർവൃതി..
“നീ ഏതാ മോളേ... എവിടുന്നാ വിളിക്കുന്നേ.. നിന്റെ പേരെന്താ..” പിടലി ഉളുക്കിയ ഹാംഗ്‌ഓവറിൽ നിന്നും സടകുടഞ്ഞെണീറ്റ മത്തായിയുടെ അസ്ത്രം മാതിരിയുള്ള നൂറായിരം ചോദ്യങ്ങൾക്ക് ചെവി കൊടുക്കാതെ കിളിമൊഴി വീണ്ടും..
“ഈ ഗാനം ഡയലർ ടോൺ ആയി കിട്ടാൻ ഒന്ന് അമർത്തുക..”
ഒന്നല്ല.. ഒരായിരം പ്രാവശ്യം അമർത്താൻ തയ്യാറായി നിൽക്കുന്ന മത്തായി ചുറ്റും നോക്കി ജാഗരൂകനായി..അടുത്തെങ്ങും ആരുമില്ലെന്നുറപ്പുവരുത്തി..
“ഒന്നോ രണ്ടോ അമർത്താം.. ഇതൊക്കെ ഫോണിലൂടെ പറ്റുമോ.. നീ എവിടുന്നാ വിളിക്കുന്നതെന്ന് പറ..കൊച്ചേ..”
“അനുരാഗ വിലോചിതനായി... “ വീണ്ടും അതേ ഗാനം. ചലപില മൊഴിഞ്ഞുകൊണ്ടിരുന്ന കിളിമൊഴിയുടെ വിശ്വാസ്യതയിൽ വികാര വിശ്വംഭരനായി നിന്ന മത്തായിക്ക് എന്തൊ പന്തികേട് തോന്നി. മൊബൈൽ കമ്പനിക്കാരന്റെ അസ്ഥാനത്തുള്ള പരസ്യ തന്ത്രത്തിൽ ഇളിഭ്യനായ മത്തായി ചെവിയിൽ നിന്നും കൊണി ഊരി മേശപ്പുറത്തു വച്ചു..
“വിശ്വാസം അതല്ലെ എല്ലാം..” കളിയാക്കുന്ന മാതിരി ബാക്കി പരസ്യവാചകം റ്റിവിയിൽ മുറിഞ്ഞു മുറിഞ്ഞു കേൾക്കുന്നു.. ഇവന്മാർ എല്ലാം കൂടെ ഒരുമ്പെട്ടിറങ്ങിയിരിക്കുവാണല്ലോ ദൈവമേ... ഇവന്മാർക്കിടയിൽ പിടിച്ചുനിൽക്കാൻ ത്രാണി തരണേ.. അറിയാതെ പ്രാർത്ഥിച്ചു പോയി.
അറുപതും എഴുപതും വയസ്സുള്ള കിളവന്മാർ വിഗ്ഗും മേക്കപ്പുമൊക്കെ വച്ച് ചെറുമക്കളുടെ പോലും പ്രായം ഇല്ലാത്തകൊച്ചു പെൺകുട്ടികളോടൊപ്പം മരംചുറ്റി ആടി തിമിർക്കുന്നത് കാണുമ്പോൾ.. ഹോ..”
മിനിസ്ക്രീനിൽ സംസ്കാരിക നായകൻ പത്രസമ്മേളനത്തിൽ രോഷാകുലനാകുന്നു.. ഇപ്പോൾ പഴയതു പോലെ ആരും ശ്രദ്ധിക്കുന്നില്ല എന്ന കുണ്ഠിതമാണോ പ്രശസ്ഥരായവർക്കെതിരെ സ്വത്ത് തട്ടിയെടുത്തു എന്നൊക്കെ ബുദ്ധിഭ്രമം വിളിച്ചു പറയുവാൻ അദ്ദേഹത്തേ പ്രേരിപ്പിക്കുന്നത് എന്നു മത്തായിയുടെ വരണ്ട തലയിൽ ചുമ്മാ തോന്നിപ്പോയി.. തോന്നലിനിടയിൽ മത്തായിയുടെ ബനിയന്റെ ഉള്ളിലൂടെ എന്തൊ പരതി നടക്കുന്നത് പോലെ തോന്നി. കിട്ടിയ സ്ഥലത്ത് കൂടെ കൈയ്യ് ഉള്ളിലേക്കിട്ട് എന്തോ ഒന്നിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. കവർ പാലിന്റെ വില നോക്കുന്നത് പോലെ താഴെ വീണ സാധനത്തിൽ മത്തായി സൂക്ഷിച്ച് നോക്കി. ഒരു ഉണക്ക വിട്ടിൽ. “ഇതെങിനെ ബനിയന്റെ ഉള്ളിൽ കയറിപ്പറ്റി.“
“മൂന്നാറിൽ നിന്നെങ്ങാനും വന്നതായിരിക്കും.. അല്പം കൂടി കഴിഞ്ഞിരുന്നെങ്കിൽ.. ഈശോയേ.. ഇവൻ വിലമതിക്കാനാകാത്ത ഠൌൺ ഏരിയ മൊത്തം കൈയ്യേറിയേനേല്ലോ.. ഈശോമിശിഹാക്ക് സ്ഥുതിയായിരിക്കട്ടെ..”
“ഹ..ഹ്ഹ...ഹി..ഹ്ഹി..ഹി.....” ഫോണിന്റെ പൊട്ടിച്ചിരി വീണ്ടും.. മത്തായി ഫോണിലേക്ക് ഒന്ന് മ്ലാവി നോക്കി..
“പോടീ ഡാഷ് മോളെ... ഇനീം മത്തായിയെ പറ്റിക്കാൻ ഒരുത്തിക്കും കഴിയില്ലെടീ.. കാരണം മത്തായിയുടെ കൈയ്യിൽ മുസ്‌ലി പവ്വർ എക്സ്ട്ര ഉണ്ട്.. മുസ്‌ലി പവ്വർ എക്സ്ട്ര..“
Thursday, February 11, 2010
മാറുന്ന മലയാളി മുഖം, ഒരു പ്രവാസ ചിന്ത..!!
മലയാളിക്ക് രണ്ട് മുഖമുണ്ടോ..? (അതിലുമധികമുണ്ട് എന്ന് ബഹു ഭൂരിപക്ഷം..) സ്വന്തം ദൈവത്തിന്‍റെ നാട്ടില്‍ ഒരു മുഖം, ഇവിടെ ഗല്‍ഫില്‍ മറ്റൊരു മുഖം..!!
പ്ലാച്ചിമട കൊക്കക്കോള തിരുമേനിക്കെതിരെ തൊണ്ടയും പള്ളയും പൊട്ടുമാറുച്ചത്തില്‍ ആക്രോശിച്ച് പട നയിച്ച്, മൈല്‍ക്കുറ്റിയില്‍ കാലു മടക്കി അടിച്ചമാതിരി നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെ കൈയ്യിലുള്ളതും കടം മേടിച്ചതും പണയം വച്ചതും വിസയാക്കി ചുട്ടുപൊള്ളുന്ന ഒരു ഉച്ച നേരത്ത് കുവൈറ്റില്‍ കാലുകുത്തിയ പ്ലാച്ചിമടയിലെ സമുന്നതനായ ധീരവീര യോദ്ധാവ് എയര്‍പോര്‍ട്ടിലിറങ്ങി നാലുപാടും പകച്ചു നോക്കി. ഹാരമില്ല, പൂമാലകലിടാന്‍ അനുയായികളില്ല, ധീരാ വീരാ നേതാവേ.. വിളികളില്ല..
അനുയായികള്‍ക്ക് മുന്നില്‍ നിന്ന് അവരെ നയിച്ചുകൊണ്ടിരുന്ന ഈ നേതാവ് നാളെമുതല്‍ ബോയിലര്‍ സ്യൂട്ടുമിട്ട് കളത്തിലിറങ്ങേണ്ടവനാണ്. പകിസ്ഥാനി ഫോര്‍മാന്‍റെ ഉച്ചത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ അണുകിട തെറ്റാതെ അനുസരിച്ചു പോകുന്ന നമ്മുടെ യുവ രക്തം നാട്ടില്‍ തൊട്ടതിനും പിടിച്ചതിനും കൊടിപിടിക്കുന്നവരാണ് എന്ന് ഊഹിക്കാന്‍പോലും കഴിയുന്നില്ല.
ആദ്യം പറഞ്ഞ പ്ലാച്ചിമട വീര നായകന്‍ ഇവിടെ റോഡരുകില്‍ പൈപ്പ് ലൈന്‍ ഇടുന്നതിനു വേണ്ടിയുള്ള കുഴിയെടുക്കല്‍ തിരക്കിലാണ്. ചുട്ടുപൊള്ളുന്ന ചൂട് സഹിക്കവയ്യാതെ ദാഹശമനത്തിന് അദ്ദേഹം ആശ്രയിക്കുന്നത് അതേ പ്ലാച്ചിമട കോളക്കാരന്‍റെ മറ്റൊരു പാനീയമാണ്. വ്യത്യാസം കോളയുടെ പേര് അറബിയിലും എഴുതിയിട്ടുണ്ട് എന്നത് മാത്രമാണ്.
അടിമകളെപ്പോലെ വെറും ഏറാന്‍ മൂളികളായി ഇവിടെ എന്തു ജോലിയും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന മലയാളികള്‍ നാട്ടിലെ തൊഴില്‍ രീതികളില്‍ സംതൃപ്തരല്ല. എന്തു കൊണ്ട്..? നാട്ടില്‍ നിന്നും വണ്ടി കയറിക്കഴിഞ്ഞാല്‍ അവന്‍ പിന്നെ തനി നാടന്‍ എന്തും ചെയ്യും സുകുമാരന്‍ ആയിമാറുകയാണ്.
യൂസ്ഡ് കാര്‍ കടയില്‍ വണ്ടികഴുകല്‍ ജോലി ചെയ്യുന്ന കാസര്‍കോഡുകാരന്‍ സിവില്‍ എഞ്ചിനീയര്‍ ഡിപ്ലോമക്കാരനും, പമ്പില്‍ പെട്രോളൊഴിച്ചു കൊടുക്കാന്‍ നില്‍ക്കുന്ന പത്തനംതിട്ടക്കാരന്‍ കമ്പൂട്ടര്‍ ഇന്‍സ്ട്രക്റ്ററും പഞ്ച നക്ഷത്ര ഹോട്ടലില്‍ അതിഥികല്‍ക്ക് വാതില്‍ തുറന്ന് കൊടുക്കാന്‍ രാജ വേഷം കെട്ടി നില്‍ക്കുന്ന ആലപ്പുഴക്കാരന്‍ ബിരുദാനന്തര ബിരുദധാരിയുമൊക്കെ വേദനിക്കുന്ന തെളിവുകളാണ്.
സാഹചര്യങ്ങള്‍ ഇവിടെ സാധാരണ മലയാളികളെ എന്തു ജൊലിയും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. നാട്ടില്‍ ബാക്കിയിരിക്കുന്ന പണയം, പലിശ, വിവാഹം സ്വപ്നം കണ്ടിരിക്കുന്ന സഹൊദരിമാര്‍, രോഗികളായ മാതാപിതാക്കള്‍, ഭാവിയിലേക്ക് ഉറ്റ് നോക്കുന്ന സ്വന്തം മക്കള്‍, ഭാര്യ, ഇതിനൊക്കെ പുറമെ സ്വന്തമായി ഒരുപിടി മണ്ണും അതിലൊരു കൊച്ചു വീടും അങ്ങിനെ നിരവധിയാണ് ഒരു ശരാശരി പ്രവാസി മലയാളിയെ എങ്ങിനെയും ഇവിടെ പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. നാട്ടിലെ കൊടിയും സംഘട്ടനങ്ങളും സമരങ്ങളും അവനെ ബാഹ്യമായി ബാധിക്കുന്ന വിഷയങ്ങളല്ല.
നാട്ടിലെത്തിയാല്‍ നാലുപാടും പൂമണം വിതറുന്ന അത്തറും പൂശിനടക്കുമ്പോള്‍ ടക്..ടക് ശബ്ദം കേള്‍പ്പിക്കുന്ന പരുപരുത്ത ചെരുപ്പും കറുകറുത്ത കണ്ണടയുമൊക്കെ വച്ച് പത്രാസ് കാണിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്വയം അപഹാസ്യനായിരുന്ന പഴയ ഗള്‍ഫ് മലയാളിയുടെ വംശം ഇന്ന് വേരറ്റ് പോയിരിക്കുന്നു. അവധി കഴിഞ്ഞ് അവന്‍ വീണ്ടും മടങ്ങിപ്പോകേണ്ടത് നിവൃത്തികേടുകളുടെ ഈറ്റില്ലമായ ചെരുക്കുന്ന മണമുള്ള ലേബര്‍ ക്യാമ്പുകളഇലേക്കാണ് എന്ന യാഥാര്‍ത്ഥ്യം അവനെ പത്രാസുകളുടെ നിറം മങിയ മിഥ്യാ ബോധങ്ങളേക്കാള്‍ മുന്നോട്ടുള്ള പ്രയാണത്തിന്‍റെ അനിവാര്യതകളേക്കുറിച്ചോര്‍മ്മിപ്പിക്കുന്നു.ഒരു ശരാശരി പ്രവാസി മലയാളിയുടെ യഥാര്‍ത്ഥ ജീവിതം, ആണ്ടോടാണ്ട് പണക്കൊഴുപ്പ് കാണിക്കുന്ന പ്രവാസ സംഘമം സംഘടിപ്പിക്കുന്ന നമ്മുടെ ഭരണ സംവിധാനത്തിനോ പണിയൊന്നുമില്ലാത്ത പ്രവാസി വകുപ്പിനോ നാട്ടിലെ കള്ളുഷാപ്പ് പോലെ ഇവിടെ ഗള്‍ഫില്‍ സുലഭമായി കാണുന്ന മലയാളി സംഘടനകള്‍ക്കൊ അന്യമാണ്. അവധിക്ക് നാട്ടിലെത്തുന്ന ഗള്‍ഫന്‍മാരെ പലരീതിയില്‍ കുറ്റി വയ്ക്കുന്നത് നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും ഒരു സ്ഥിരം പരിപാടിയാണ്. ഗള്‍ഫന്‍ ഒരല്‍പം പൊങ്ങച്ചക്കാരന്‍ കൂടിയാണെങ്കില്‍ സ്ഥിതി പിന്നെ ഇപ്പൊഴത്തെ റിയാലിറ്റി ഷൊ പോലെ കരയണോ ചിരിക്കണോ എന്ന അവസ്ഥയിലാകും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കുറച്ച് മാറ്റം വന്നിട്ടുണ്ട്. ഇങ്ങോട്ട് കുറ്റിവക്കാന്‍ വരുന്നവരെ തിരിച്ച് എങ്ങനെ രാവി എടുക്കാം എന്നാണ് അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച കുറച്ച് പേരെങ്കിലും ശ്രമിച്ച് നോക്കുന്നത്. അനാവശ്യ ധൂര്‍ത്തുകള്‍ ഒഴിവാക്കി തോളത്തിരുന്ന് ചെവി കടിക്കുന്നവരെ തിരിച്ചറിയാന്‍ പലരും പഠിച്ചിരിക്കുന്നു. നിലനില്‍പ്പിന് അതാവശ്യമാണ്.
വാല്‍ക്കഷ്ണം
ഓരോ അവധിക്കാലത്ത് നാട്ടിലെത്തുമ്പോഴും റബ്ബര്‍ പാല്‍ ഒട്ടും പോലെ കൂടെ നടന്നു ദിവസങ്ങള്‍ ആഘോഷമാക്കി മാറ്റിയിരുന്ന നാട്ടുകാരായ സുഹൃത്തുക്കള്‍ കഴിഞ്ഞ അവധിക്കാലത്ത് നാട്ടിലെത്തിയപ്പോള്‍ കണ്ടിട്ടും കണ്ട ഭാവം നടിക്കാതെ വേലിചാടി മറയുന്നത് കണ്ടു എന്ന് അടുത്ത കാലത്ത് നാട്ടില്‍ പോയി മടങ്ങിവന്ന തിരുവല്ലക്കാരന്‍ സാഷ്യപ്പെടുത്തുന്നു. ഇപ്രാവശ്യം നാട്ടുകാരെ കുറ്റിവയ്ക്കാന്‍ ഗള്‍ഫന്‍ ഒരു ശ്രമം നടത്തി നോക്കിയതാണു പോലും.
Friday, August 7, 2009
വെള്ളിമൂങ്ങയുണ്ടോ ചേച്ചീ ഒന്നെടുക്കാന്‍..!
ഇരുണ്ട ഊട് വഴികളിലൂടെ കറുത്ത ഇരുട്ടിനെ വകവയ്ക്കാതെ മുന്‍പില്‍ നടക്കുന്ന ഇരുട്ടിനെപോലും പേടിപ്പിക്കുന്ന, മുഖത്ത് ഒരുമാതിരി വസൂരിക്കുത്തുള്ള മുരുകന്‍ എന്ന് പേരുള്ള മിരുവന്റെ പിന്നാലെ നടന്നിട്ടും നടന്നിട്ടും ലക്ഷ്യസ്ഥാനം കാണാതെ വന്നപ്പോള്‍ എല്ലാര്‍ക്കും തോന്നുന്ന പോലെ വല്ലാത്ത സംശയം തോന്നി..
"ടേയ് അപ്പീ വല്ലോം നടക്കൂടെയ് മിരുവാ"
"ധൈര്യമായിട്ട് വരീം അണ്ണാ.. ഞാനല്ലീ കൂട വരണത്..”
"നിന്റെ കൂടെ വരണതാണ് പ്രശ്നം...”
പല പ്രാവശ്യം ആലോചിച്ചതാണ് ഈ പണിക്ക് പോണോ വേണ്ടെ എന്ന്.. പിന്നെ ഈ ചെക്കന്‍ പറഞ്ഞ് പറഞ്ഞ് മനസ്സില്‍ വല്ലാത്തൊരു പ്രതീക്ഷ.. പോരെങ്കില്‍ പുരോഗമന വാദിയായ ഭാര്യ പ്രസവത്തിന് അവളുടെ വീട്ടില്‍ പോയിരിക്കുക കൂടിയാണ്.. അവളെങ്ങാനും ഇതറിഞ്ഞാല്‍ എന്റെ കട്ടേം പടോം മടങ്ങും..ശ്ശോ..
"അണ്ണാ.. ഇപ്പഴെ ഇതു പറ്റൂ..”
ചെറുക്കന്‍ പ്രലോഭിപ്പിച്ചുകൊണ്ടേ ഇരുന്നു.. മുതലാളിത്തത്തിന്റെ കസേരയില്‍ ടൈ കെട്ടി വടിവാക്കി വച്ചിരുന്ന കോട്ടിനും സ്യൂട്ടിനും ഉള്ളില്‍ നിന്നും ശരീരത്തിനെ അല്‍പ്പനേരത്തേക്ക് ശംഖ് മാര്‍ക് ലുങ്കിക്കുള്ളിലാക്കി തലയില്‍ പത്ത് രൂപയുടെ ഒരു തോര്‍ത്തും ചുറ്റി ഇവന്റെ പുറകെ നടക്കാന്‍ തുടങിയിട്ട് മുപ്പത് മിനിട്ടാകുന്നു.. ഇതറിഞ്ഞിരുന്നെങ്കില്‍ വണ്ടിയെടുക്കാമായിരുന്നു..
"എന്നാ പിന്നെ പസ്റ്റായിപ്പോയി..”
"അണ്ണാ ഇതിനൊക്ക പോവമ്പഴാണാ വലിയ ബെന്‍സ് കാറും കൊണ്ട് പോണത്.. വണ്ടി കാണമ്പഴെ ആളുകള്‍ക്ക് മനസ്സിലാവും ആരാണെന്ന്..”
ബിസിനസ്സ് മണ്ടക്ക് പെട്ടന്ന് കത്താത്ത ഒരു നാടന്‍ ലോജിക് പറഞ്ഞിട്ട് അവന്‍ സിഗററ്റിന്‍റെ പുക പ്ഫൂ... എന്ന് ഊതി വിട്ട് കുറച്ച് കൂടി വേഗത്തില്‍ നടക്കാന്‍ തുടങ്ങി..
"ടാ.. ഇനീം കൊറെ പോണൊ.. ആരെങ്കിലും കണ്ടാല്‍ ഇതുവരെയുള്ള എല്ലാ വെലയും പോകും..”
"ഓ.. വെലേടെ കാര്യം കളയീം അണ്ണാ.. അമേരിക്കന്‍ പ്രസിഡന്‍റിന് പറ്റി.. പിന്നേണ്....നിങള് ചുമ്മാ ഇഞ്ഞോട്ട് നടക്കീം അണ്ണാ..”
ഇരുട്ടിന്റെ മറവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കൂറ്റന്‍ പാണ്ടി ലോറികളുടെ ഇടയിലൂടെ പാത്തും പതുങ്ങിയും ഉള്ള ഈ നടപ്പ് ആരെങ്കിലും കണ്ടാല്‍ ... പോകുന്ന സ്ഥലം അങ്ങിനുള്ളതാണ്...ഹെന്റെ ദൈവമേ..
“എടാ നീ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ... ”
“അതു പിന്നെ പ്രത്യേകം പറയണോ അണ്ണാ..”
“അവിടെ ചെല്ലുമ്പോള്‍ വേറെ എന്തെങ്കിലും ഗുലുമാല് ഇടക്ക് ഉടക്കുണ്ടാക്കുമോടാ..??”
“നിങളെന്തിനണ്ണാ.. അതുമിതുമൊക്കെ ആലോചിച്ച് തല ചൂടാക്കണെ.. ”
“ചെന്നാ ഒടനെ കാര്യം നടക്കൂ..?”
“നിങ്ങളെന്തരണ്ണാ.. ഇങ്ങന..?”
“ബലാത്സംഗം ചെയ്യാന്‍ പോണ അരെങ്കിലും ബ്രേസിയര്‍ തച്ചതാണാ റെഡിമേടാണാ എന്നു നോക്കൂ അണ്ണാ..”എന്നു പറഞ്ഞിട്ട് അവന്‍ ഇറച്ചിക്കടക്കാരന്‍ അദ്രുമാനിക്കാടെ മുട്ടനാട് മുക്രിയിടുന്ന പോലെ മ്‌ര്‍ര്‍ര്‍.. എന്ന് ഒരു ശബ്ദം പുറത്തേക്ക് വിട്ടു... കുറെ നാളത്തെ പറിചയം ഉള്ളതുകൊണ്ടു അവനൊരു ചിരി ചിരിച്ചതാണെന്ന് എനിക്ക് മനസ്സിലായി.
“ങ്ഹാ.. എന്തും വരട്ടെ... എന്തായലും ഇറങിത്തിരിച്ചു... ഇനി കര കണ്ടിട്ട് തന്നെ വേറെ കാര്യം.. സംഗതി ഒത്തുകിട്ടിയാല്‍ രക്ഷപ്പെട്ടു..” ലുങ്കി ഒന്നു കൂടെ മുറുക്കി ഉടുത്തു ആഞ്ഞു പിടിച്ചു നടന്നു. ആഗോള പ്രതിസന്ധിയില്‍ നിന്നും കമ്പനിയെ എങ്ങനെ കരകയറ്റാം എന്ന വന്‍ ചര്‍ച്ചകളെ
അഭിമുഖീകരിച്ച് സംസാരിക്കുമ്പോള്‍ പോലും ഇത്രക്കും റ്റെന്‍ഷന്‍ ഉണ്ടായിട്ടില്ല..
“ആരാടാ ഇരുട്ട് വാക്കിന് തലേ തുണിയിട്ട് വീട്ടിന്റെ മുമ്പീ കിടന്ന് ചുറ്റിക്കറങ്ങണത്...” പെട്ടന്ന് ഉത്സവപ്പറമ്പിലെ ബലൂണ്‍ കച്ചവടക്കാരന്റെ കയ്യിലെ നീണ്ടു വളഞ്ഞ ബലൂണ്‍ പോലെ ഒരു രൂപം മുന്നിലേക്ക് ചാടി വീണു.. തുടര്‍ന്ന് നാടന്‍ വാണം കത്തിച്ചു വിടുന്നതുപോലെ ഷ്ശ്‌ശ്‌ശ്‌ശൂ...... എന്ന ശബ്ദവും.. മുന്നിലേക്ക് വീണ സാധനത്തിലേക്ക് ചവിട്ടാതെ പെട്ടന്ന് ഒരുവശത്തേക്ക് ചാടി മാറി..
“ഹ്..ഹെന്താടാ അത്.. ”
“ഓ.. അത് ലങേര് വെള്ളമടിച്ച് പാമ്പായി വീണതാ.. രാവിലെ എണീച്ച് പൊയ്ക്കോളും..“
രണ്ട് മൂന്ന് വളവിനപ്പുറത്ത് കണ്ട വെളിച്ചത്തിലേക്ക് കൈ ചൂണ്ടി (ചിലപ്പം ചൂണ്ടിക്കാണും.. ഇരുട്ടായതുകൊണ്ട് കണ്ടില്ല..) അവന്‍ പറഞ്ഞു..
“ദോണ്ട അണ്ണാ.. ലവിടെ ആണ് പോവാനുള്ളത്..”
“അതു ഇനീം കൊറേ പോണോല്ലടാ..”
“പിന്നെ... അണ്ണാ.. ഇത്തിരി മെനക്കെടാത കാര്യം നടക്കൂല്ല... യേത്.. ഇത്തിരി നടക്കീം.. ഒത്താ ഒത്തത് അല്ലീ...”
അവന്‍ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് തോന്നി... കുറച്ച് നടക്കുക തന്നെ..ഒത്താ ഒത്തത് തന്നെ..മുറ്റത്തേക്ക് കാലെടുത്ത് വച്ചപ്പോള്‍ തന്നെ പെരുച്ചാഴി ചാടുന്ന പോലെ എന്തോ ഒന്ന് പുറത്തേക്ക് ചീറിപ്പാഞ്ഞ് പോയി.. പിന്നാലെ അനൌണ്‍സ്മെന്റ് പോലെ ഒരു ഒച്ചയും..
“എടീ എന്തരുവളെ...നിന്റെ മറ്റെ പരിപാടി എന്റെ വീട്ടിനുള്ളില്‍ നടക്കത്തില്ല...”
പിന്നാലെ ചളോം എന്ന ശബ്ദത്തോടെ വീണ്ടും എന്തൊ പുറത്തേക്ക് തെറിച്ച് വീണു...
“അണ്ണാ.. ഇതല്ല വീട്.. ഇഞ്ഞോട്ട് വരീം..ദാണ്ട അപ്രത്താണ്..”
പറഞ്ഞത് നന്നായി.. അല്ലാരുന്നേല്‍ പുറത്തേക്ക് പാഞ്ഞു പോയ അടുത്ത എസ് എല്‍ വി ത്രീ പറയാന്‍ പറ്റാത്ത എവിടക്കൂടയെങ്കിലും ഒരഞ്ഞോണ്ട് പോയേനെ..ആകാംഷയുടെ പൊടി ഡബ്ബയില്‍ വെള്ളമൊഴിച്ചുകൊണ്ട് മിരുവന്‍ എന്ന മുരുകന്‍ സഡന്‍ ബ്രേക്കിട്ടു. മുന്നില്‍ മതിലാണോ, റോഡാണോ,
ഒന്നുമറിയാന്‍ വയ്യ.. കൂരിരുട്ട്..
“ചേച്ചീ.. കൂയ് ചാച്ചിയേയ്... ആരുമില്ലെ.. എറങ്ങി വരീം.. ഒരു കോളൊണ്ട്..”
തോള്ള തുറന്നുള്ള മിരുവന്റെ അലറല്‍ കേട്ടാകണം തുറന്ന വാതിലിലൂടെ മണ്ണണ്ണ വെളക്കിന്റെ വെട്ടത്തില്‍ ഒരു സ്ത്രീ രൂപം പുറത്തേക്കിറങി ഇടതും വലതും തുറിച്ചു നോക്കി..
“ദാണ്ട ഇവിട.. ദാ ഇഞ്ഞോട്ട്.. ചാച്ചി .ഇവിട..ഇവിട..”
മിരുവന്‍ ആള് നില്‍ക്കുന്നിടം ചേച്ചിക്ക് വ്യക്തമാക്കിക്കൊടുത്തു.
“എന്താ.. ആരാ..”
“ചാച്ചി ഇതു ഞാനാ..”
“ഏത് ഞാന്‍..”
“ഓണ്ടെ പാലത്തിന്റവിടുത്തെ ശാന്തിഅക്കന്റെ മോനാ..”
“ആര് മിരുവനാ.. എന്തെര് വിശേഷൊടെ..”
ചേച്ചീ എന്റെ കൂടെ ഒരു സാര്‍ ഒണ്ട്..സാറിന് ചേച്ചീടടുത്ത് എന്തൊ പറയാനുണ്ട്. അല്ലെങ്കില്‍ വേണ്ട.. ഞാന്‍ തന്നെ പറയാം..
“സാറിന്റെ കമ്പനിക്ക് ഇപ്പം പണ്ടാത്തപ്പോല വലിയ കോളൊന്നുമില്ല..”
മിരുവന്‍ ഒന്ന് നിര്‍ത്തി..ആഗോള സാമ്പത്തിക പ്രതിസന്ധിയൊക്കെ മിരുവന്റെ വാക്കില്‍ വെറും കോള് മാത്രം.
“അപ്പഴാണ് ആരങ്ങാണ്ട് പറഞ്ഞത് ഒരു മന്ത്രവാദം നടത്തിയാല്‍ എല്ലം ശരി ആവും ന്ന്‍.”
“അതിന് നിന്റൂടി ആരടാ പറഞ്ഞത് എനിക്ക് മന്ത്രവാദം അറിയാമെന്ന്..”
“അയ്യോ.. ചേച്ചി മന്ത്രവാദം നടത്തണമെന്നല്ല..”
“പിന്നെ..”
“മന്ത്രവാദത്തിനൊരു മൂങ്ങ വേണം.. വെറും മൂങ്ങയല്ല.. വെള്ളിമൂങ്ങ തന്നെ വേണം..”
“അതിന് ഇവിടെ എവിട മിരുവാ.. മൂങ്ങ..”
“ചേച്ചീടടുത്ത് ഒരു മൂങ്ങ ഉണ്ടന്ന് നമ്മള പിഞ്ഞാണി മണിയന്‍ പറഞ്ഞല്ല.. ചേച്ചി അതിനെക്കൊണ്ട് തോറ്റന്നും എങോട്ടെങ്കിലും എറക്കി വിടാന്‍ പോവേണന്നും പറഞ്ഞല്ല.. ഈ സാറ് കാശ് തരും ചേച്ചീ..ചുമ്മാ വേണ്ട..”
“ഓ..അതാ... ടാ അത് ഇവിടുത്ത പിള്ളര തന്തേ നാട്ടുകാര് മൂങ്ങേന്നല്ലേ വിളിക്കണത്... എങോട്ടെങ്കിലും എറക്കി വിട്ടാലെ എനിക്കും പിള്ളരുക്കും സ്വൈര്യം കിട്ടൂ..ദാണ്ട വെള്ളമടിച്ച് തിണ്ണേല് എടുത്ത് കെടത്തീട്ടൊണ്ട്.. വേണോങ്കി എടുത്തോണ്ട് പോ..നീ ആയോണ്ട് കാശൊന്നും തരണ്ടന്ന്
നിന്റെ സാറിനോട് പറ..”
“പക്ഷേങ്കി അയാള കെട്ടിറങ്ങണേന് മുമ്പ് മന്ത്രവാദോ എന്തരാണാണെന്ന് വെച്ചാ ചെയ്ത് പരിപാടി തീര്‍ത്തോണം..ഇങ്ങോട്ട് തിരിച്ച് കൊണ്ട് വരെം ചെയ്യല്ല്..”മണ്ണണ്ണ വിളക്കിന്റെ വെട്ടം അടഞ്ഞ വാതിലിന് പുറകില്‍ ഇരുട്ടായി..
“സാറേ വണ്ടി എടുത്തോണ്ട് വരാനുള്ളതായിരുന്നു.. അല്ലെ..”
ഇരുണ്ട വഴിയില്‍ തിരിഞ്ഞു നടക്കുമ്പോള്‍ മിരുവന്റെ സ്വരം പുറകില്‍ നിന്നും കേള്‍ക്കുന്നുണ്ടായിരുന്നു..
"ടേയ് അപ്പീ വല്ലോം നടക്കൂടെയ് മിരുവാ"
"ധൈര്യമായിട്ട് വരീം അണ്ണാ.. ഞാനല്ലീ കൂട വരണത്..”
"നിന്റെ കൂടെ വരണതാണ് പ്രശ്നം...”
പല പ്രാവശ്യം ആലോചിച്ചതാണ് ഈ പണിക്ക് പോണോ വേണ്ടെ എന്ന്.. പിന്നെ ഈ ചെക്കന്‍ പറഞ്ഞ് പറഞ്ഞ് മനസ്സില്‍ വല്ലാത്തൊരു പ്രതീക്ഷ.. പോരെങ്കില്‍ പുരോഗമന വാദിയായ ഭാര്യ പ്രസവത്തിന് അവളുടെ വീട്ടില്‍ പോയിരിക്കുക കൂടിയാണ്.. അവളെങ്ങാനും ഇതറിഞ്ഞാല്‍ എന്റെ കട്ടേം പടോം മടങ്ങും..ശ്ശോ..
"അണ്ണാ.. ഇപ്പഴെ ഇതു പറ്റൂ..”
ചെറുക്കന്‍ പ്രലോഭിപ്പിച്ചുകൊണ്ടേ ഇരുന്നു.. മുതലാളിത്തത്തിന്റെ കസേരയില്‍ ടൈ കെട്ടി വടിവാക്കി വച്ചിരുന്ന കോട്ടിനും സ്യൂട്ടിനും ഉള്ളില്‍ നിന്നും ശരീരത്തിനെ അല്‍പ്പനേരത്തേക്ക് ശംഖ് മാര്‍ക് ലുങ്കിക്കുള്ളിലാക്കി തലയില്‍ പത്ത് രൂപയുടെ ഒരു തോര്‍ത്തും ചുറ്റി ഇവന്റെ പുറകെ നടക്കാന്‍ തുടങിയിട്ട് മുപ്പത് മിനിട്ടാകുന്നു.. ഇതറിഞ്ഞിരുന്നെങ്കില്‍ വണ്ടിയെടുക്കാമായിരുന്നു..
"എന്നാ പിന്നെ പസ്റ്റായിപ്പോയി..”
"അണ്ണാ ഇതിനൊക്ക പോവമ്പഴാണാ വലിയ ബെന്‍സ് കാറും കൊണ്ട് പോണത്.. വണ്ടി കാണമ്പഴെ ആളുകള്‍ക്ക് മനസ്സിലാവും ആരാണെന്ന്..”
ബിസിനസ്സ് മണ്ടക്ക് പെട്ടന്ന് കത്താത്ത ഒരു നാടന്‍ ലോജിക് പറഞ്ഞിട്ട് അവന്‍ സിഗററ്റിന്‍റെ പുക പ്ഫൂ... എന്ന് ഊതി വിട്ട് കുറച്ച് കൂടി വേഗത്തില്‍ നടക്കാന്‍ തുടങ്ങി..
"ടാ.. ഇനീം കൊറെ പോണൊ.. ആരെങ്കിലും കണ്ടാല്‍ ഇതുവരെയുള്ള എല്ലാ വെലയും പോകും..”
"ഓ.. വെലേടെ കാര്യം കളയീം അണ്ണാ.. അമേരിക്കന്‍ പ്രസിഡന്‍റിന് പറ്റി.. പിന്നേണ്....നിങള് ചുമ്മാ ഇഞ്ഞോട്ട് നടക്കീം അണ്ണാ..”
ഇരുട്ടിന്റെ മറവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കൂറ്റന്‍ പാണ്ടി ലോറികളുടെ ഇടയിലൂടെ പാത്തും പതുങ്ങിയും ഉള്ള ഈ നടപ്പ് ആരെങ്കിലും കണ്ടാല്‍ ... പോകുന്ന സ്ഥലം അങ്ങിനുള്ളതാണ്...ഹെന്റെ ദൈവമേ..
“എടാ നീ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ... ”
“അതു പിന്നെ പ്രത്യേകം പറയണോ അണ്ണാ..”
“അവിടെ ചെല്ലുമ്പോള്‍ വേറെ എന്തെങ്കിലും ഗുലുമാല് ഇടക്ക് ഉടക്കുണ്ടാക്കുമോടാ..??”
“നിങളെന്തിനണ്ണാ.. അതുമിതുമൊക്കെ ആലോചിച്ച് തല ചൂടാക്കണെ.. ”
“ചെന്നാ ഒടനെ കാര്യം നടക്കൂ..?”
“നിങ്ങളെന്തരണ്ണാ.. ഇങ്ങന..?”
“ബലാത്സംഗം ചെയ്യാന്‍ പോണ അരെങ്കിലും ബ്രേസിയര്‍ തച്ചതാണാ റെഡിമേടാണാ എന്നു നോക്കൂ അണ്ണാ..”എന്നു പറഞ്ഞിട്ട് അവന്‍ ഇറച്ചിക്കടക്കാരന്‍ അദ്രുമാനിക്കാടെ മുട്ടനാട് മുക്രിയിടുന്ന പോലെ മ്‌ര്‍ര്‍ര്‍.. എന്ന് ഒരു ശബ്ദം പുറത്തേക്ക് വിട്ടു... കുറെ നാളത്തെ പറിചയം ഉള്ളതുകൊണ്ടു അവനൊരു ചിരി ചിരിച്ചതാണെന്ന് എനിക്ക് മനസ്സിലായി.
“ങ്ഹാ.. എന്തും വരട്ടെ... എന്തായലും ഇറങിത്തിരിച്ചു... ഇനി കര കണ്ടിട്ട് തന്നെ വേറെ കാര്യം.. സംഗതി ഒത്തുകിട്ടിയാല്‍ രക്ഷപ്പെട്ടു..” ലുങ്കി ഒന്നു കൂടെ മുറുക്കി ഉടുത്തു ആഞ്ഞു പിടിച്ചു നടന്നു. ആഗോള പ്രതിസന്ധിയില്‍ നിന്നും കമ്പനിയെ എങ്ങനെ കരകയറ്റാം എന്ന വന്‍ ചര്‍ച്ചകളെ
അഭിമുഖീകരിച്ച് സംസാരിക്കുമ്പോള്‍ പോലും ഇത്രക്കും റ്റെന്‍ഷന്‍ ഉണ്ടായിട്ടില്ല..
“ആരാടാ ഇരുട്ട് വാക്കിന് തലേ തുണിയിട്ട് വീട്ടിന്റെ മുമ്പീ കിടന്ന് ചുറ്റിക്കറങ്ങണത്...” പെട്ടന്ന് ഉത്സവപ്പറമ്പിലെ ബലൂണ്‍ കച്ചവടക്കാരന്റെ കയ്യിലെ നീണ്ടു വളഞ്ഞ ബലൂണ്‍ പോലെ ഒരു രൂപം മുന്നിലേക്ക് ചാടി വീണു.. തുടര്‍ന്ന് നാടന്‍ വാണം കത്തിച്ചു വിടുന്നതുപോലെ ഷ്ശ്‌ശ്‌ശ്‌ശൂ...... എന്ന ശബ്ദവും.. മുന്നിലേക്ക് വീണ സാധനത്തിലേക്ക് ചവിട്ടാതെ പെട്ടന്ന് ഒരുവശത്തേക്ക് ചാടി മാറി..
“ഹ്..ഹെന്താടാ അത്.. ”
“ഓ.. അത് ലങേര് വെള്ളമടിച്ച് പാമ്പായി വീണതാ.. രാവിലെ എണീച്ച് പൊയ്ക്കോളും..“
രണ്ട് മൂന്ന് വളവിനപ്പുറത്ത് കണ്ട വെളിച്ചത്തിലേക്ക് കൈ ചൂണ്ടി (ചിലപ്പം ചൂണ്ടിക്കാണും.. ഇരുട്ടായതുകൊണ്ട് കണ്ടില്ല..) അവന്‍ പറഞ്ഞു..
“ദോണ്ട അണ്ണാ.. ലവിടെ ആണ് പോവാനുള്ളത്..”
“അതു ഇനീം കൊറേ പോണോല്ലടാ..”
“പിന്നെ... അണ്ണാ.. ഇത്തിരി മെനക്കെടാത കാര്യം നടക്കൂല്ല... യേത്.. ഇത്തിരി നടക്കീം.. ഒത്താ ഒത്തത് അല്ലീ...”
അവന്‍ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് തോന്നി... കുറച്ച് നടക്കുക തന്നെ..ഒത്താ ഒത്തത് തന്നെ..മുറ്റത്തേക്ക് കാലെടുത്ത് വച്ചപ്പോള്‍ തന്നെ പെരുച്ചാഴി ചാടുന്ന പോലെ എന്തോ ഒന്ന് പുറത്തേക്ക് ചീറിപ്പാഞ്ഞ് പോയി.. പിന്നാലെ അനൌണ്‍സ്മെന്റ് പോലെ ഒരു ഒച്ചയും..
“എടീ എന്തരുവളെ...നിന്റെ മറ്റെ പരിപാടി എന്റെ വീട്ടിനുള്ളില്‍ നടക്കത്തില്ല...”
പിന്നാലെ ചളോം എന്ന ശബ്ദത്തോടെ വീണ്ടും എന്തൊ പുറത്തേക്ക് തെറിച്ച് വീണു...
“അണ്ണാ.. ഇതല്ല വീട്.. ഇഞ്ഞോട്ട് വരീം..ദാണ്ട അപ്രത്താണ്..”
പറഞ്ഞത് നന്നായി.. അല്ലാരുന്നേല്‍ പുറത്തേക്ക് പാഞ്ഞു പോയ അടുത്ത എസ് എല്‍ വി ത്രീ പറയാന്‍ പറ്റാത്ത എവിടക്കൂടയെങ്കിലും ഒരഞ്ഞോണ്ട് പോയേനെ..ആകാംഷയുടെ പൊടി ഡബ്ബയില്‍ വെള്ളമൊഴിച്ചുകൊണ്ട് മിരുവന്‍ എന്ന മുരുകന്‍ സഡന്‍ ബ്രേക്കിട്ടു. മുന്നില്‍ മതിലാണോ, റോഡാണോ,
ഒന്നുമറിയാന്‍ വയ്യ.. കൂരിരുട്ട്..
“ചേച്ചീ.. കൂയ് ചാച്ചിയേയ്... ആരുമില്ലെ.. എറങ്ങി വരീം.. ഒരു കോളൊണ്ട്..”
തോള്ള തുറന്നുള്ള മിരുവന്റെ അലറല്‍ കേട്ടാകണം തുറന്ന വാതിലിലൂടെ മണ്ണണ്ണ വെളക്കിന്റെ വെട്ടത്തില്‍ ഒരു സ്ത്രീ രൂപം പുറത്തേക്കിറങി ഇടതും വലതും തുറിച്ചു നോക്കി..
“ദാണ്ട ഇവിട.. ദാ ഇഞ്ഞോട്ട്.. ചാച്ചി .ഇവിട..ഇവിട..”
മിരുവന്‍ ആള് നില്‍ക്കുന്നിടം ചേച്ചിക്ക് വ്യക്തമാക്കിക്കൊടുത്തു.
“എന്താ.. ആരാ..”
“ചാച്ചി ഇതു ഞാനാ..”
“ഏത് ഞാന്‍..”
“ഓണ്ടെ പാലത്തിന്റവിടുത്തെ ശാന്തിഅക്കന്റെ മോനാ..”
“ആര് മിരുവനാ.. എന്തെര് വിശേഷൊടെ..”
ചേച്ചീ എന്റെ കൂടെ ഒരു സാര്‍ ഒണ്ട്..സാറിന് ചേച്ചീടടുത്ത് എന്തൊ പറയാനുണ്ട്. അല്ലെങ്കില്‍ വേണ്ട.. ഞാന്‍ തന്നെ പറയാം..
“സാറിന്റെ കമ്പനിക്ക് ഇപ്പം പണ്ടാത്തപ്പോല വലിയ കോളൊന്നുമില്ല..”
മിരുവന്‍ ഒന്ന് നിര്‍ത്തി..ആഗോള സാമ്പത്തിക പ്രതിസന്ധിയൊക്കെ മിരുവന്റെ വാക്കില്‍ വെറും കോള് മാത്രം.
“അപ്പഴാണ് ആരങ്ങാണ്ട് പറഞ്ഞത് ഒരു മന്ത്രവാദം നടത്തിയാല്‍ എല്ലം ശരി ആവും ന്ന്‍.”
“അതിന് നിന്റൂടി ആരടാ പറഞ്ഞത് എനിക്ക് മന്ത്രവാദം അറിയാമെന്ന്..”
“അയ്യോ.. ചേച്ചി മന്ത്രവാദം നടത്തണമെന്നല്ല..”
“പിന്നെ..”
“മന്ത്രവാദത്തിനൊരു മൂങ്ങ വേണം.. വെറും മൂങ്ങയല്ല.. വെള്ളിമൂങ്ങ തന്നെ വേണം..”
“അതിന് ഇവിടെ എവിട മിരുവാ.. മൂങ്ങ..”
“ചേച്ചീടടുത്ത് ഒരു മൂങ്ങ ഉണ്ടന്ന് നമ്മള പിഞ്ഞാണി മണിയന്‍ പറഞ്ഞല്ല.. ചേച്ചി അതിനെക്കൊണ്ട് തോറ്റന്നും എങോട്ടെങ്കിലും എറക്കി വിടാന്‍ പോവേണന്നും പറഞ്ഞല്ല.. ഈ സാറ് കാശ് തരും ചേച്ചീ..ചുമ്മാ വേണ്ട..”
“ഓ..അതാ... ടാ അത് ഇവിടുത്ത പിള്ളര തന്തേ നാട്ടുകാര് മൂങ്ങേന്നല്ലേ വിളിക്കണത്... എങോട്ടെങ്കിലും എറക്കി വിട്ടാലെ എനിക്കും പിള്ളരുക്കും സ്വൈര്യം കിട്ടൂ..ദാണ്ട വെള്ളമടിച്ച് തിണ്ണേല് എടുത്ത് കെടത്തീട്ടൊണ്ട്.. വേണോങ്കി എടുത്തോണ്ട് പോ..നീ ആയോണ്ട് കാശൊന്നും തരണ്ടന്ന്
നിന്റെ സാറിനോട് പറ..”
“പക്ഷേങ്കി അയാള കെട്ടിറങ്ങണേന് മുമ്പ് മന്ത്രവാദോ എന്തരാണാണെന്ന് വെച്ചാ ചെയ്ത് പരിപാടി തീര്‍ത്തോണം..ഇങ്ങോട്ട് തിരിച്ച് കൊണ്ട് വരെം ചെയ്യല്ല്..”മണ്ണണ്ണ വിളക്കിന്റെ വെട്ടം അടഞ്ഞ വാതിലിന് പുറകില്‍ ഇരുട്ടായി..
“സാറേ വണ്ടി എടുത്തോണ്ട് വരാനുള്ളതായിരുന്നു.. അല്ലെ..”
ഇരുണ്ട വഴിയില്‍ തിരിഞ്ഞു നടക്കുമ്പോള്‍ മിരുവന്റെ സ്വരം പുറകില്‍ നിന്നും കേള്‍ക്കുന്നുണ്ടായിരുന്നു..
Tuesday, July 21, 2009
പുഷ്പുവും പുഷ്കുവും വിവാഹിതരായാല്‍
(കഥയും കഥാപാത്രങ്ങളും വെറും സാങ്കല്പികം മാത്രമാണ്. ഒന്നിന് മറ്റൊന്നിനോട് സാമ്യം തോന്നിയാലത് ഉപമയോ ഉല്‍പ്രേക്ഷയൊ..?? ആ.. ആര്‍ക്കറിയാം.. എന്തേലുമാകട്ടെ..)
ഒടുവില്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും എതിര്‍പ്പിനെ പുല്ലുവില കല്‍പ്പിക്കാതെ പുഷ്കുവും പുഷ്പുവും കെട്ടുകല്യാണം നടത്താന്‍ തീരുമാനിച്ചു.. കൂത്താടിമുക്കില്‍ കൂട്ടം കൂട്ടമായി മൂക്കത്ത് വിരല്‍ വച്ചും അല്ലാതെയും നാട്ടുകാര്‍ എലിവാണം വിട്ട പോലെ കേട്ട വാര്‍ത്ത വിശ്വസിക്കാന്‍ പറ്റാതെ അപ്പുറവും ഇപ്പുറവും നിന്നവന്‍മാരുടെ മുഖത്തു നോക്കി ദീര്‍ഘ നിശ്വാസം വിട്ടുകൊണ്ടിരുന്നു. അടിയന്തിരമായി കൂത്താടിമുക്ക് പി.ബി.(ചുമ്മാ പൗരസമിതി എന്ന് നാട്ടു ഭാഷയില്‍ പറയും) വിളിച്ചു ചെര്‍ക്കപ്പെട്ടു. തീരുമാനം എങുമെങുമെത്താതെ പൗരസമിതി കട്ടന്‍ ചായയും പരിപ്പു വടയും തിന്നു ഊണിനുള്ള സമയമായോ എന്ന് കൂടെ കൂടെ വാച്ചില്‍ നോക്കി സമയം പോക്കി. കൂത്താടിമുക്കിലെ ഒരേ ഒരു ചായക്കട (രാത്രിയായാല്‍ ചാരായവും കിട്ടും) “കൂത്താടി ടൗണ്‍ റ്റീ ഷാപ് ഇന്റെര്‍നാഷണല്‍” സി.ഇ.ഒ. ശ്രീമാന്‍ ടുട്ടു മോന്‍ പി.പി. പൗരസമിതി പറ്റുവരവില്‍ കടം പറഞ്ഞുപോയ വടയുടെയും ചായയുടെയും ചിലവ് തുക എഴുതി കൂട്ടിയ കടലാസില്‍ നോക്കി വാ പോളിച്ചിരുന്നു.പൌരസമിതിയിലെ ഏക വനിത അംഗം ശ്രീമതി ലലനാ കുമാരി വായില്‍ നിന്നും ഒലിച്ചിറങിയ ചുവന്ന ലായനി (ലിപ്‌സ്റ്റിക് എന്ന് ആംഗലേയം) കറവക്കാരന്‍ പശുവിന്റെ അകിട് വലിച്ചു പിടിക്കുന്നപോലെ സാരിതുമ്പുയര്‍ത്തി ചുണ്ടുകള്‍ ചേര്‍ത്ത് പിടിച്ചു ചുവപ്പ് വലിച്ചു തുടച്ചു. ലലനാ കുമാരിയുടെ സാരിത്തുമ്പുയര്‍ന്ന ഗ്യാപ്പില്‍ പൗരസമിതി യുവജന വിഭാഗം സെക്രട്ടറി മൊബൈലിന് റേഞ്ചുണ്ടോ എന്നു നോക്കുന്ന മാതിരി കണ്ണുകൊണ്ടൊന്ന് മ്ലാവി.. പുഷ്കുവിന്റെയും പുഷ്പുവിന്റെയും വിവാദമായ കല്യാണ പ്രഖ്യാപന കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടാകാതെ പി.ബി.(പൗരസമിതി) പുളിച്ച മോര് പിരിഞ്ഞപോലെ അടുത്ത ദിവസം വീണ്ടും ചേരും എന്ന തീരുമാനം ഐക കണ്ഠേന പാസ്സാക്കി ചുമ്മാ പിരിഞ്ഞുപോയി. കൂത്താടി ഠൗണ്‍ റ്റീ ഷാപ് ഇന്റെര്‍നാഷണല്‍ സി.ഇ.ഒ. ശ്രീമാന്‍ ടുട്ടു മോന്‍ അടുത്ത ദിവസത്തേക്കുള്ള പരിപ്പുവടക്കും ചായക്കും വേണ്ട റാമെറ്റീരിയലിയല്‍സിനുള്ള സ്കോപ് അന്വോഷിച്ച് നെറ്റില്‍ പരതിക്കൊണ്ടിരുന്നു. (ദൈവമെ.. നാളെയും പരിപ്പുവടയും ചായയും പി.ബി.ക്ക് കടമൊ?? ദുഷ്ടന്‍മാര്‍ എന്ന ആത്മഗതത്തോടെ അടുപ്പിന് ചുറ്റും കെട്ടിയ ചിലന്തിവലയില്‍ നോക്കി ടുട്ടു അന്തം വിട്ടിരുന്നു എന്ന് പരിഭാഷ).ഏതാനും ചാവാലിപ്പട്ടികളുടെ ഓലിയിടലും, കൂത്താടിമുക്ക് പ്രധാന കള്ളുകുടിയന്‍ കുട്ടപ്പന്റെ പൂസായിക്കഴിഞ്ഞാല്‍ സ്ഥിരമായുള്ള “കൂത്താടിമുക്കിലെ പട്ടികളെ..“ എന്ന പഞ്ചായത്ത്കാരെ മൊത്തവും ചേര്‍ത്തുള്ള ചില ക്ലാസിക് പദപ്രയോഗങ്ങളുടെ ഒച്ചപ്പാടും ഒഴിവാക്കിയാല്‍ അന്നത്തെ രാത്രി മറ്റ് പ്രത്യേകതകളൊന്നുമില്ലാതെ ആമിനുത്താത്തയുടെ ചുവന്ന പുവന്‍ കോഴി കൂകി നേരം വെളുപ്പിച്ചു. ഈ വക പുകിലൊന്നുമറിയാതെ പുഷ്കു, പുഷ്പുവിന് മിസ്കാളടിച്ചു. നിമിഷ നേരം കൊണ്ട് തിരിച്ചു വിളിച്ച പുഷ്പുവിനോട് വിവശാവല്ലഭയായ പുഷ്കു മൊഴിഞ്ഞു. “കശ്‌മലന്മാര്‍.. നമ്മളെ ജീവിക്കാന്‍ വിടില്ല..നമുക്ക് ഈ കൂത്താടിമുക്ക് രാജ്യം വിട്ട് വേറെ എങ്ങോട്ടെങ്കിലും പോകാം എന്റെ പുഷ്പൂ..” ജനിച്ച് വളര്‍ന്ന കൂത്താടിമുക്ക് രാജ്യം വിട്ടു പോകുന്ന കാര്യം പുഷ്പുവിന് മിസ്കാളില്ലാത്ത മൊബൈല്‍ ഫോണ്‍ പോലെ ചിന്തിക്കാനേ പറ്റില്ല. പുഷ്കുവിന്റെ സങ്കടം, ലോഡിങ് വാസു സിമന്റ് ചാക്ക് തോളത്തെടുക്കുന്ന പോലെ, പുഷ്പു സ്വന്തം നെഞ്ചിലേക്ക് ഏറ്റിവച്ചു.
“നമ്മള്‍ ഇവിടെന്ന് എവിടെയും പോകുന്നില്ല പുഷ്കൂ.. നീ ധൈര്യമായിരിക്ക്..”
നാലുമണിയോടെ കൂത്താടിമുക്ക് പി.ബി വീണ്ടും കൂത്താടി ഠൗണ്‍ റ്റീ ഷാപ് ഇന്റെര്‍നാഷണല്‍ ഹോട്ടലിന്റെ കണ്‍വെന്‍ഷന്‍ ഹാളില്‍ ഒത്തുചേര്‍ന്നു.. (ആദ്യം വന്നവര്‍ ചായക്കടയുടെ കാലുപോയി ആടിയുലയുന്ന ബഞ്ചിലും ബാക്കിയുള്ളവര്‍ താഴത്ത് വിരിച്ച ചാക്കിലും നിരന്നിരുന്നു). സി.ഇ.ഒ.ടുട്ടു മോന്‍ ഓടിനടന്ന് ചായയും പരിപ്പുവടയും യഥാവിധി വിതരണം ചെയ്തു തളര്‍ന്ന് നെറ്റിയിലെ വിയര്‍പ്പ് തുടച്ച് കൈയ്യിലിരുന്ന ചായഗ്ലാസില്‍ തന്നെ നിക്ഷേപിച്ചു പൗരസമിതി പ്രസിഡന്റിന് കൊടുത്തു നാളിതുവരെ പറ്റിയ കാശു കിട്ടാത്തതിലുള്ള പ്രതിഷേധം നടത്തി സ്വയം തൃപ്‌തനായി..പ്രശ്ന പരിഹാരത്തിനായി പുഷ്കുവിനെയും പുഷ്പുവിനേയും പി.ബി. വിളിച്ചു വരുത്തിയിരുന്നു. വലതുവശം ചരിഞ്ഞു കൈകള്‍ മുന്നിലേക്ക് പിണച്ചുകെട്ടി നിന്നിരുന്ന പുഷ്കുവിനെ പൗരസമിതി യുവജന വിഭാഗം സെക്രട്ടറി അടിമുടി നോക്കി റേഞ്ചു തിട്ടപ്പെടുത്തി. സെക്രട്ടറിയുടെ കണ്ണുകള്‍ പുഷ്കുവിനെ ചൂഴ്ന്നിറങ്ങിയപ്പോള്‍ പുഷ്കു ചുണ്ടുകള്‍ ഇടതു വശത്തേക്ക് കോട്ടിപ്പിടിച്ച് “സാധനം.. നിനക്കുമില്ലേടാ.. ആങ്ങള പെങ്ങന്‍മാര്‍..കശ്‌മലന്‍ ..“ എന്ന് ദേക്ഷ്യപ്പെട്ടുകൊണ്ട് പരിഹാര പി.ബി യില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ “പുഷ്കൂ.. നില്‍കവിടെ..“ എന്ന് കിളിസ്വരത്തില്‍ കൂകിക്കൊണ്ട് പുഷ്‌പുവും വാക്കൗട്ട് നടത്തി.യുവജന വിഭാഗം സെക്രട്ടറി പുഷ്കുവിനെ പ്രകോപിപ്പിച്ചെന്ന് മറുവിഭാഗം ശക്തിയുക്തം വാദിച്ചു.യുവജന വിഭാഗവും മറുവിഭാഗവും വലിച്ചാല്‍ വലിയുകയും പിന്നീട് വിട്ടാല്‍ പൂര്‍വ്വസ്ഥിതിയിലാകുകയും ചെയ്യുന്ന ടുട്ടുവിന്റെ ഗോതമ്പ് ബോണ്ട പോലെ ഉരുണ്ടും വലിഞ്ഞും വാക്കേറ്റം വരെയെത്തി. ചെത്തുകാരന്‍ വാസുവിന്റെ ലുങ്കിക്കുള്ളിലൂടെ നീണ്ടുകിടക്കുന്ന നിക്കറിന്റെ വള്ളി പോലെ ചര്‍ച്ച എങ്ങുമെത്താതെ നീണ്ടുപോകുമെന്നായപ്പോള്‍ പി.ബി. അടിയന്തിര പ്രമേയത്തിനിട്ട് അവസാന തീരുമാനം പ്രഖ്യാപിച്ചു. പ്രശ്നം സി.സി ക്ക് വിടുക. അതായത് കൂത്താടിമുക്ക് ഗ്രാമ പഞ്ചായത്ത് മെമ്പറുടെ ആഭിമുഖ്യത്തില്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാക്കുക.. വിപ്‌ളവാത്മകമായ ഈ തീരുമാനത്തിന് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് ബാക്കിയുണ്ടായിരുന്ന പരിപ്പുവടയും കാലിയാക്കി പി.ബി. വീണ്ടും മോരായി. ആമിനുത്താത്തായുടെ കോഴി വീണ്ടും കൂവി കൂത്താടിമുക്കിനെ സംഭവ ബഹുലമായ മറ്റൊരു ദിവസത്തിലേക്കുണര്‍ത്തി. കുഞ്ഞുന്നാളില്‍ ആവശ്യത്തിനുള്ള ഹോര്‍ലിക്സ് കഴിക്കാത്തതുകൊണ്ട് ടാളര്‍, ഷാര്‍പ്പര്‍ ആകാന്‍ പറ്റാത്തതിലുള്ള കുണ്ഡിതവും പിടലിയുടെ ഇടതു വശത്തുള്ള കുഞ്ഞു മുഴയുമായി ഗ്രാമ പഞ്ചായത്ത് മെംബര്‍ ബഹുമാന്യനായ വെള്ളുണ്ണി കൃത്യ സമയത്തു തന്നെ കന്‍വെന്‍ഷന്‍ സെന്ററില്‍ ഉരുണ്ട് ഉരുണ്ട് എത്തി.സി.സി. തുടങ്ങുന്നതിനു മുന്‍പുതന്നെ ടുട്ടുവിന്റെ വടയും ചായയും കഴിച്ച് പൗരസമിതി ശ്രീമാന്‍ ടുട്ടുവിന്റെ വിയര്‍പ്പ് രുചി വീണ്ടും നുണഞ്ഞു. സാരിക്കിടയിലൂടെ റേഞ്ച് നോക്കാന്‍ തയ്യാറായി നിന്ന യുവജന വിഭാഗത്തിനെ ചുരിദാറണിഞ്ഞു നിരാശയാക്കി ലലനാകുമാരി എണീറ്റ് കൈ കൂപ്പി അഖിലാണ്ഡ മണ്ഡലം പാടി യോഗനടപടികള്‍ ആരംഭിച്ചു.പെട്ടന്ന് പി.ബി യെയും സി.സി യെയും നടുക്കിക്കൊണ്ട് പുഷ്കു സി.സി യില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. കശ്‌മലന്‍മാരും ശവങ്ങളുമായ, വികടനവാദികളായ യുവജന വിഭാഗം പുഷ്കുവിനെ കിട്ടുന്നിടത്ത് വച്ചൊക്കെ പീഡിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തല്‍ക്കാലം അത്തരക്കാരുടെ സി.സി. യില്‍. ഈശ്ശ്വരാ...വയ്യാ.. എനിക്ക് പറ്റില്ല.. പുഷ്കു സകല മസിലും വലിച്ച് പിടിച്ച് ഇപ്പപ്പൊട്ടും ഇപ്പപ്പൊട്ടും എന്നപോലെ ഉറച്ചു നിന്നു..പുഷ്കു ഇല്ലാത്തിടത്ത് പുഷ്പു മഞ്ഞക്കരു ഇല്ലാത്ത കോഴിമുട്ട പൊലെ അയ കൊയാ ചടഞ്ഞിരുന്നു. തീരുമാനത്തിനായെങ്കിലും വെറുതെ ഒരു തീരുമാനമെടുക്കാനാകാതെ ഇന്നും കൂടി സി.സി പിരിഞ്ഞാല്‍ കൂത്താടിമുക്കുകാര്‍ക്ക് മുന്നില്‍ സി. സി ഒരുമാതിരി ആനക്ക് ഗര്‍ഭമുണ്ടാക്കിയ അണ്ണാനെപോലെ പരിഹാസ്യമായിത്തീരും.. വെള്ളുണ്ണി ഒരെത്തും പിടിയും കിട്ടാതെ പിടലിയിലെ മുഴയില്‍ വെറുതെ ചൊറിഞ്ഞുകൊണ്ടിരുന്നു.. ഒടുവില്‍ സി.സി. രണ്ടും കല്പിച്ച് പ്രഖ്യാപിച്ചു.. പുഷ്കുവും പുഷ്പുവും ഒന്നിക്കുന്നത് സദാചാര വിരുദ്ധമാണ്. അവര്‍ രണ്ട് വിഭാഗമായിത്തന്നെ നിലകൊള്ളട്ടെ. അവരെ ഒന്നിക്കാന്‍ അനുവദിക്കില്ല..പുഷ്കുവിനെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കൂത്താടിമുക്കില്‍ നിന്നും പുഷ്കുവിന്റെ പഴയ തറവാട്ട് വീട്ടിലേക്ക് മാറ്റിനിര്‍ത്താനും സി.സി. തീരുമാനിച്ചു. സ്വവര്‍ഗ്ഗ രതിക്കാര്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയ ലലനാ കുമാരിയെ സി.സി താക്കീത് ചെയ്തു. ജന ഗണമന പാടി സി.സി യും പി. ബി യും വേഗം പൊടി തട്ടി.
“പുഷ്കുവിനും പുഷ്പുവുനും ഇനിയെന്ത്..??” ചോദ്യം ചൊദ്യമായി അവശേഷിച്ചു..
പക്ഷെ കൂത്താടിമുക്കുകാര്‍ക്ക് ഒന്നറിയാം.. സി.സി പന്തീ പക്ഷം കാണിച്ചു.. പുഷ്കുവിനോട് കാണിച്ചത് അനീതി തന്നെ...
കൂത്താടി മുക്കിനെ അടുത്ത ദിവസത്തിലേക്ക് കൂകി നേരം വെളുപ്പിക്കേണ്ടുന്നതിന്റെ ഉതരവാദിത്വം സ്വയം ഏറ്റെടുത്ത് ആമിനുത്താത്തയുടെ കോഴി ജാഗരൂകനായി.
ഒടുവില്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും എതിര്‍പ്പിനെ പുല്ലുവില കല്‍പ്പിക്കാതെ പുഷ്കുവും പുഷ്പുവും കെട്ടുകല്യാണം നടത്താന്‍ തീരുമാനിച്ചു.. കൂത്താടിമുക്കില്‍ കൂട്ടം കൂട്ടമായി മൂക്കത്ത് വിരല്‍ വച്ചും അല്ലാതെയും നാട്ടുകാര്‍ എലിവാണം വിട്ട പോലെ കേട്ട വാര്‍ത്ത വിശ്വസിക്കാന്‍ പറ്റാതെ അപ്പുറവും ഇപ്പുറവും നിന്നവന്‍മാരുടെ മുഖത്തു നോക്കി ദീര്‍ഘ നിശ്വാസം വിട്ടുകൊണ്ടിരുന്നു. അടിയന്തിരമായി കൂത്താടിമുക്ക് പി.ബി.(ചുമ്മാ പൗരസമിതി എന്ന് നാട്ടു ഭാഷയില്‍ പറയും) വിളിച്ചു ചെര്‍ക്കപ്പെട്ടു. തീരുമാനം എങുമെങുമെത്താതെ പൗരസമിതി കട്ടന്‍ ചായയും പരിപ്പു വടയും തിന്നു ഊണിനുള്ള സമയമായോ എന്ന് കൂടെ കൂടെ വാച്ചില്‍ നോക്കി സമയം പോക്കി. കൂത്താടിമുക്കിലെ ഒരേ ഒരു ചായക്കട (രാത്രിയായാല്‍ ചാരായവും കിട്ടും) “കൂത്താടി ടൗണ്‍ റ്റീ ഷാപ് ഇന്റെര്‍നാഷണല്‍” സി.ഇ.ഒ. ശ്രീമാന്‍ ടുട്ടു മോന്‍ പി.പി. പൗരസമിതി പറ്റുവരവില്‍ കടം പറഞ്ഞുപോയ വടയുടെയും ചായയുടെയും ചിലവ് തുക എഴുതി കൂട്ടിയ കടലാസില്‍ നോക്കി വാ പോളിച്ചിരുന്നു.പൌരസമിതിയിലെ ഏക വനിത അംഗം ശ്രീമതി ലലനാ കുമാരി വായില്‍ നിന്നും ഒലിച്ചിറങിയ ചുവന്ന ലായനി (ലിപ്‌സ്റ്റിക് എന്ന് ആംഗലേയം) കറവക്കാരന്‍ പശുവിന്റെ അകിട് വലിച്ചു പിടിക്കുന്നപോലെ സാരിതുമ്പുയര്‍ത്തി ചുണ്ടുകള്‍ ചേര്‍ത്ത് പിടിച്ചു ചുവപ്പ് വലിച്ചു തുടച്ചു. ലലനാ കുമാരിയുടെ സാരിത്തുമ്പുയര്‍ന്ന ഗ്യാപ്പില്‍ പൗരസമിതി യുവജന വിഭാഗം സെക്രട്ടറി മൊബൈലിന് റേഞ്ചുണ്ടോ എന്നു നോക്കുന്ന മാതിരി കണ്ണുകൊണ്ടൊന്ന് മ്ലാവി.. പുഷ്കുവിന്റെയും പുഷ്പുവിന്റെയും വിവാദമായ കല്യാണ പ്രഖ്യാപന കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടാകാതെ പി.ബി.(പൗരസമിതി) പുളിച്ച മോര് പിരിഞ്ഞപോലെ അടുത്ത ദിവസം വീണ്ടും ചേരും എന്ന തീരുമാനം ഐക കണ്ഠേന പാസ്സാക്കി ചുമ്മാ പിരിഞ്ഞുപോയി. കൂത്താടി ഠൗണ്‍ റ്റീ ഷാപ് ഇന്റെര്‍നാഷണല്‍ സി.ഇ.ഒ. ശ്രീമാന്‍ ടുട്ടു മോന്‍ അടുത്ത ദിവസത്തേക്കുള്ള പരിപ്പുവടക്കും ചായക്കും വേണ്ട റാമെറ്റീരിയലിയല്‍സിനുള്ള സ്കോപ് അന്വോഷിച്ച് നെറ്റില്‍ പരതിക്കൊണ്ടിരുന്നു. (ദൈവമെ.. നാളെയും പരിപ്പുവടയും ചായയും പി.ബി.ക്ക് കടമൊ?? ദുഷ്ടന്‍മാര്‍ എന്ന ആത്മഗതത്തോടെ അടുപ്പിന് ചുറ്റും കെട്ടിയ ചിലന്തിവലയില്‍ നോക്കി ടുട്ടു അന്തം വിട്ടിരുന്നു എന്ന് പരിഭാഷ).ഏതാനും ചാവാലിപ്പട്ടികളുടെ ഓലിയിടലും, കൂത്താടിമുക്ക് പ്രധാന കള്ളുകുടിയന്‍ കുട്ടപ്പന്റെ പൂസായിക്കഴിഞ്ഞാല്‍ സ്ഥിരമായുള്ള “കൂത്താടിമുക്കിലെ പട്ടികളെ..“ എന്ന പഞ്ചായത്ത്കാരെ മൊത്തവും ചേര്‍ത്തുള്ള ചില ക്ലാസിക് പദപ്രയോഗങ്ങളുടെ ഒച്ചപ്പാടും ഒഴിവാക്കിയാല്‍ അന്നത്തെ രാത്രി മറ്റ് പ്രത്യേകതകളൊന്നുമില്ലാതെ ആമിനുത്താത്തയുടെ ചുവന്ന പുവന്‍ കോഴി കൂകി നേരം വെളുപ്പിച്ചു. ഈ വക പുകിലൊന്നുമറിയാതെ പുഷ്കു, പുഷ്പുവിന് മിസ്കാളടിച്ചു. നിമിഷ നേരം കൊണ്ട് തിരിച്ചു വിളിച്ച പുഷ്പുവിനോട് വിവശാവല്ലഭയായ പുഷ്കു മൊഴിഞ്ഞു. “കശ്‌മലന്മാര്‍.. നമ്മളെ ജീവിക്കാന്‍ വിടില്ല..നമുക്ക് ഈ കൂത്താടിമുക്ക് രാജ്യം വിട്ട് വേറെ എങ്ങോട്ടെങ്കിലും പോകാം എന്റെ പുഷ്പൂ..” ജനിച്ച് വളര്‍ന്ന കൂത്താടിമുക്ക് രാജ്യം വിട്ടു പോകുന്ന കാര്യം പുഷ്പുവിന് മിസ്കാളില്ലാത്ത മൊബൈല്‍ ഫോണ്‍ പോലെ ചിന്തിക്കാനേ പറ്റില്ല. പുഷ്കുവിന്റെ സങ്കടം, ലോഡിങ് വാസു സിമന്റ് ചാക്ക് തോളത്തെടുക്കുന്ന പോലെ, പുഷ്പു സ്വന്തം നെഞ്ചിലേക്ക് ഏറ്റിവച്ചു.
“നമ്മള്‍ ഇവിടെന്ന് എവിടെയും പോകുന്നില്ല പുഷ്കൂ.. നീ ധൈര്യമായിരിക്ക്..”
നാലുമണിയോടെ കൂത്താടിമുക്ക് പി.ബി വീണ്ടും കൂത്താടി ഠൗണ്‍ റ്റീ ഷാപ് ഇന്റെര്‍നാഷണല്‍ ഹോട്ടലിന്റെ കണ്‍വെന്‍ഷന്‍ ഹാളില്‍ ഒത്തുചേര്‍ന്നു.. (ആദ്യം വന്നവര്‍ ചായക്കടയുടെ കാലുപോയി ആടിയുലയുന്ന ബഞ്ചിലും ബാക്കിയുള്ളവര്‍ താഴത്ത് വിരിച്ച ചാക്കിലും നിരന്നിരുന്നു). സി.ഇ.ഒ.ടുട്ടു മോന്‍ ഓടിനടന്ന് ചായയും പരിപ്പുവടയും യഥാവിധി വിതരണം ചെയ്തു തളര്‍ന്ന് നെറ്റിയിലെ വിയര്‍പ്പ് തുടച്ച് കൈയ്യിലിരുന്ന ചായഗ്ലാസില്‍ തന്നെ നിക്ഷേപിച്ചു പൗരസമിതി പ്രസിഡന്റിന് കൊടുത്തു നാളിതുവരെ പറ്റിയ കാശു കിട്ടാത്തതിലുള്ള പ്രതിഷേധം നടത്തി സ്വയം തൃപ്‌തനായി..പ്രശ്ന പരിഹാരത്തിനായി പുഷ്കുവിനെയും പുഷ്പുവിനേയും പി.ബി. വിളിച്ചു വരുത്തിയിരുന്നു. വലതുവശം ചരിഞ്ഞു കൈകള്‍ മുന്നിലേക്ക് പിണച്ചുകെട്ടി നിന്നിരുന്ന പുഷ്കുവിനെ പൗരസമിതി യുവജന വിഭാഗം സെക്രട്ടറി അടിമുടി നോക്കി റേഞ്ചു തിട്ടപ്പെടുത്തി. സെക്രട്ടറിയുടെ കണ്ണുകള്‍ പുഷ്കുവിനെ ചൂഴ്ന്നിറങ്ങിയപ്പോള്‍ പുഷ്കു ചുണ്ടുകള്‍ ഇടതു വശത്തേക്ക് കോട്ടിപ്പിടിച്ച് “സാധനം.. നിനക്കുമില്ലേടാ.. ആങ്ങള പെങ്ങന്‍മാര്‍..കശ്‌മലന്‍ ..“ എന്ന് ദേക്ഷ്യപ്പെട്ടുകൊണ്ട് പരിഹാര പി.ബി യില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ “പുഷ്കൂ.. നില്‍കവിടെ..“ എന്ന് കിളിസ്വരത്തില്‍ കൂകിക്കൊണ്ട് പുഷ്‌പുവും വാക്കൗട്ട് നടത്തി.യുവജന വിഭാഗം സെക്രട്ടറി പുഷ്കുവിനെ പ്രകോപിപ്പിച്ചെന്ന് മറുവിഭാഗം ശക്തിയുക്തം വാദിച്ചു.യുവജന വിഭാഗവും മറുവിഭാഗവും വലിച്ചാല്‍ വലിയുകയും പിന്നീട് വിട്ടാല്‍ പൂര്‍വ്വസ്ഥിതിയിലാകുകയും ചെയ്യുന്ന ടുട്ടുവിന്റെ ഗോതമ്പ് ബോണ്ട പോലെ ഉരുണ്ടും വലിഞ്ഞും വാക്കേറ്റം വരെയെത്തി. ചെത്തുകാരന്‍ വാസുവിന്റെ ലുങ്കിക്കുള്ളിലൂടെ നീണ്ടുകിടക്കുന്ന നിക്കറിന്റെ വള്ളി പോലെ ചര്‍ച്ച എങ്ങുമെത്താതെ നീണ്ടുപോകുമെന്നായപ്പോള്‍ പി.ബി. അടിയന്തിര പ്രമേയത്തിനിട്ട് അവസാന തീരുമാനം പ്രഖ്യാപിച്ചു. പ്രശ്നം സി.സി ക്ക് വിടുക. അതായത് കൂത്താടിമുക്ക് ഗ്രാമ പഞ്ചായത്ത് മെമ്പറുടെ ആഭിമുഖ്യത്തില്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാക്കുക.. വിപ്‌ളവാത്മകമായ ഈ തീരുമാനത്തിന് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് ബാക്കിയുണ്ടായിരുന്ന പരിപ്പുവടയും കാലിയാക്കി പി.ബി. വീണ്ടും മോരായി. ആമിനുത്താത്തായുടെ കോഴി വീണ്ടും കൂവി കൂത്താടിമുക്കിനെ സംഭവ ബഹുലമായ മറ്റൊരു ദിവസത്തിലേക്കുണര്‍ത്തി. കുഞ്ഞുന്നാളില്‍ ആവശ്യത്തിനുള്ള ഹോര്‍ലിക്സ് കഴിക്കാത്തതുകൊണ്ട് ടാളര്‍, ഷാര്‍പ്പര്‍ ആകാന്‍ പറ്റാത്തതിലുള്ള കുണ്ഡിതവും പിടലിയുടെ ഇടതു വശത്തുള്ള കുഞ്ഞു മുഴയുമായി ഗ്രാമ പഞ്ചായത്ത് മെംബര്‍ ബഹുമാന്യനായ വെള്ളുണ്ണി കൃത്യ സമയത്തു തന്നെ കന്‍വെന്‍ഷന്‍ സെന്ററില്‍ ഉരുണ്ട് ഉരുണ്ട് എത്തി.സി.സി. തുടങ്ങുന്നതിനു മുന്‍പുതന്നെ ടുട്ടുവിന്റെ വടയും ചായയും കഴിച്ച് പൗരസമിതി ശ്രീമാന്‍ ടുട്ടുവിന്റെ വിയര്‍പ്പ് രുചി വീണ്ടും നുണഞ്ഞു. സാരിക്കിടയിലൂടെ റേഞ്ച് നോക്കാന്‍ തയ്യാറായി നിന്ന യുവജന വിഭാഗത്തിനെ ചുരിദാറണിഞ്ഞു നിരാശയാക്കി ലലനാകുമാരി എണീറ്റ് കൈ കൂപ്പി അഖിലാണ്ഡ മണ്ഡലം പാടി യോഗനടപടികള്‍ ആരംഭിച്ചു.പെട്ടന്ന് പി.ബി യെയും സി.സി യെയും നടുക്കിക്കൊണ്ട് പുഷ്കു സി.സി യില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. കശ്‌മലന്‍മാരും ശവങ്ങളുമായ, വികടനവാദികളായ യുവജന വിഭാഗം പുഷ്കുവിനെ കിട്ടുന്നിടത്ത് വച്ചൊക്കെ പീഡിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തല്‍ക്കാലം അത്തരക്കാരുടെ സി.സി. യില്‍. ഈശ്ശ്വരാ...വയ്യാ.. എനിക്ക് പറ്റില്ല.. പുഷ്കു സകല മസിലും വലിച്ച് പിടിച്ച് ഇപ്പപ്പൊട്ടും ഇപ്പപ്പൊട്ടും എന്നപോലെ ഉറച്ചു നിന്നു..പുഷ്കു ഇല്ലാത്തിടത്ത് പുഷ്പു മഞ്ഞക്കരു ഇല്ലാത്ത കോഴിമുട്ട പൊലെ അയ കൊയാ ചടഞ്ഞിരുന്നു. തീരുമാനത്തിനായെങ്കിലും വെറുതെ ഒരു തീരുമാനമെടുക്കാനാകാതെ ഇന്നും കൂടി സി.സി പിരിഞ്ഞാല്‍ കൂത്താടിമുക്കുകാര്‍ക്ക് മുന്നില്‍ സി. സി ഒരുമാതിരി ആനക്ക് ഗര്‍ഭമുണ്ടാക്കിയ അണ്ണാനെപോലെ പരിഹാസ്യമായിത്തീരും.. വെള്ളുണ്ണി ഒരെത്തും പിടിയും കിട്ടാതെ പിടലിയിലെ മുഴയില്‍ വെറുതെ ചൊറിഞ്ഞുകൊണ്ടിരുന്നു.. ഒടുവില്‍ സി.സി. രണ്ടും കല്പിച്ച് പ്രഖ്യാപിച്ചു.. പുഷ്കുവും പുഷ്പുവും ഒന്നിക്കുന്നത് സദാചാര വിരുദ്ധമാണ്. അവര്‍ രണ്ട് വിഭാഗമായിത്തന്നെ നിലകൊള്ളട്ടെ. അവരെ ഒന്നിക്കാന്‍ അനുവദിക്കില്ല..പുഷ്കുവിനെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കൂത്താടിമുക്കില്‍ നിന്നും പുഷ്കുവിന്റെ പഴയ തറവാട്ട് വീട്ടിലേക്ക് മാറ്റിനിര്‍ത്താനും സി.സി. തീരുമാനിച്ചു. സ്വവര്‍ഗ്ഗ രതിക്കാര്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയ ലലനാ കുമാരിയെ സി.സി താക്കീത് ചെയ്തു. ജന ഗണമന പാടി സി.സി യും പി. ബി യും വേഗം പൊടി തട്ടി.
“പുഷ്കുവിനും പുഷ്പുവുനും ഇനിയെന്ത്..??” ചോദ്യം ചൊദ്യമായി അവശേഷിച്ചു..
പക്ഷെ കൂത്താടിമുക്കുകാര്‍ക്ക് ഒന്നറിയാം.. സി.സി പന്തീ പക്ഷം കാണിച്ചു.. പുഷ്കുവിനോട് കാണിച്ചത് അനീതി തന്നെ...
കൂത്താടി മുക്കിനെ അടുത്ത ദിവസത്തിലേക്ക് കൂകി നേരം വെളുപ്പിക്കേണ്ടുന്നതിന്റെ ഉതരവാദിത്വം സ്വയം ഏറ്റെടുത്ത് ആമിനുത്താത്തയുടെ കോഴി ജാഗരൂകനായി.
Thursday, July 16, 2009
ഹോ..!! ഈ റ്റീവീടെ ഒരു കളി..
അഛാ.. അഛാ.. ദേണ്ടഛാ റ്റീവീല് ലാവ്‌ലിന്‍ അങ്കിള്‍ നടന്നുപോകുന്നു... രാവിലെ പത്രപാരായണം തുടങ്ങാന്‍ ചാരുകസാരയിലേക്ക് ചാരാന്‍ തുടങിയപ്പോളാണ് നാല് വയസ്സുകാരന്റെ പുറകീന്നൊള്ള വിളി..അഛാ.. അഛാ.. ദേണ്ടഛാ റ്റീവീല് ലാവ്‌ലിന്‍ അങ്കിള്‍..ഇതാരപ്പാ ലാവ്‌ലിന്‍ അങ്കിള്‍.. അവന് ആകെയുള്ള ഒരങ്കിള്‍ പണ്ടെങ്ങാണ്ട് നാടു വിട്ട് പോയിട്ട് ഇന്നേക്ക് കൊല്ലം എട്ടായി. അവന് ആ സ്വന്തം അങ്കിളിനെ മുന്നില്‍ കണ്ടാല്‍പ്പോലും തിരിച്ചറിയാന്‍ കഴിയില്ല. പിന്നാരാ ഈ പുതിയ അവതാരാങ്കിള്‍.. അതും റ്റീവീല് വരുന്ന ഒരങ്കിളോ.. എന്നാ പിന്നെ അതൊന്ന് കണ്ടിട്ട് തന്നെ കാര്യം. ഇന്നലെ വൈകിട്ട് പങ്കജാക്ഷിയെ തിരിഞ്ഞുനോക്കിയ വകയില്‍ പെടലി ഉളുക്കിയിരിക്കുന്നതുകൊണ്ട് (പട്ടിയെ എറിയാന്‍ കല്ലെടുക്കാന്‍ കുനിഞ്ഞപ്പോള്‍ വാക്കല്ലാതെ ഉളുക്കി എന്നാണ് പാവം ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്). മണ്ണിടിച്ച് നിരത്തുന്ന പോര്‍ക്ക് ലിഫ്‌റ്റ് മൊത്തത്തില്‍ തിരിയുന്നതുപോലെ ബോഡി മൊത്തം കറക്കി മുഖം റ്റീവിയുടെ മുന്‍പിലേക്ക് പട്ടി പച്ച ഇറച്ചിയിലേക്ക് നോക്കുന്ന ആക്രാന്തത്തോടെ ഒന്നെത്തി നോക്കി. ഓ.. പടം മാറി.. ധീരാ ധീരാ നേതാവെ.. സഖാവിന്റെ മുഖം റ്റീവിയില്‍ വെട്ടിത്തിളങുന്നു..
“എവിടേടാ നീ പറഞ്ഞ മറ്റെ അങ്കിള്‍..
“ദേണ്ടഛാ.. അതു തന്നെ”
“ഹെന്റെ ദൈവമെ.. ങ്ഹേ..ഇതോ.. ഇത് പാര്‍ട്ടീടെ എല്ലാമെല്ലാമായ .. ടാ ആരാടാ നിന്നോട് പറഞ്ഞ് തന്നത് ലാവ്‌ലിന്‍ അങ്കിള്‍ എന്ന്..”
“റ്റീവീ ല് ദെവസോം കാണാല്ലോ അഛാ..ലാവ്‌ലിന്‍.. ലാവ്‌ലിന്‍.. എന്ന് പറഞ്ഞിട്ട് ഈ അങ്കിളിനെ കാണിക്കാറുണ്ടല്ല്ലോ..”
“ഈ റ്റീവീക്കാരുടെ ഒരു കാര്യം.. പിള്ളാരെ വഴിതെറ്റിക്കാന്‍..”
“ടാ.. പോ..പോ.. പോയി വേറെ എന്തെങ്കിലും ചെയ്യ്.. എപ്പോഴും റ്റീവീല് നോക്കിക്കൊണ്ടിരുന്നാല്‍ കണ്ണ് ഇല്ലാതായിപ്പോകും..”
“അതാണാ അഛാ.. ഇയ്യിടെ ആയിട്ട് നമ്മുടെ കൈസറ് പട്ടീടെ കണ്ണിനൊരു വീക്കം..”
“മോനെ.. അഛനോട് ഇങ്ങനെ മറുതല പറയരുതെന്ന് അമ്മ പറഞ്ഞു തന്നിട്ടില്ലേ..”
“അമ്മ അഛനോടും പറഞ്ഞിട്ടുണ്ടല്ലൊ..”
“എന്ത്..?”
“അങേലെ പങ്കജാക്ഷി ആന്റിയോട് സംസാരിക്കരുതെന്ന്.. എന്നിട്ട് അഛന്‍ ഇന്നലെയും സംസാരിക്കുന്നത് ഞാന്‍ കണ്ടല്ലോ..”
“മോനവിടെ ഇരുന്ന് റ്റിവി കണ്ടോ.. കേട്ടോ..”
ഇവന്‍ അഛ്ന്റെ വേര് തോണ്ടും എന്ന് ജോത്സ്യര്‍ പറഞ്ഞതെത്ര ശരി..
പെട്ടന്ന് റ്റിവീലെ ശബ്ദം മാറി...
“ങാ.. ഇനിപ്പറ എപ്പളാ സംഭവിച്ചെ..എങിനെ സംഭവിച്ചെ.. ടൈം പറ..ബലാത്സംഗമായിരുന്നോ... അതല്ല അബോര്‍ഷനെക്കാള്‍ ഗര്‍ഭമുണ്ടാകാതിരിക്കുന്നതല്ലെ നല്ലത്... ഐപ്പില്‍ ഉപയോഗിക്കൂ..“ഹോ.. ദൈവമേ.. ഓരോ പരസ്യങളുടെ പോക്ക് നോക്കണെ...
“ഹലോ..”“ഹലോ..”
ഫോണ്‍ ബെല്ലടിക്കാതെ ഇതാരാടാ ഹലോ .. ഹലോ പറഞ്ഞു കളിക്കുന്നത്..
“അഛാ.. ദെ മറ്റെ ചേച്ചീടെ പ്രോഗ്രാം തുടങ്ങി..”
“ഹളൊ..”
“ഇതാരാന്..”
“ഇറ്റാരാ.. വിലിക്കുനത്..”
മലയാളമാണോ.. മളയാലമാണോ..
“ഞാന്‍ മൊണ്ടി പാച്ചുണ്ണി..”
“ഹൌ ഫണ്ണി....”
“അയ്യോ.. പണ്ണി അല്ല.. പാച്ചുണ്ണി..”
“ഓകെ.. എന്ത് ഉണ്ണിയെങ്കിലും ആകട്ടെ... ചെട്ടാ.. ചെട്ടന്‍ എവിറ്റുന്നാ വിലിക്കനെ..”
“ഞാന്‍ വലിക്കാറില്ല...”
“വലിക്കലല്ല... വിലിക്കുന്നെ.. വിളിക്കുന്നെ..”
ഇതേത് ‘ബാഷ‘ ദൈവമേ..?
“ഞാന്‍ പറിങ്ങാണ്ടിപ്പെരേന്നാ..”
“എന്നതാ.. പറി... പറിങ്ങാണ്ടിയോ ... ഹാ..ഹീ..ഹീ.. അതെന്റുവാ.. അങിനെ ഒരു പ്ലയ്സ് ഉണ്ടോ..?”
“അതേ.. അത് പ്ലേസല്ല.. ഞങ്ങളുടെ വീട്ടില്‍ പറിങ്ങാണ്ടി കൂട്ടിയിട്ടിരിക്കുന്ന മുറീന്നാ..”
“ഫണ്ണി കൊച്ചുണ്ണി.. അതെന്തിനാ പരിംഗാന്റി പുരയില്‍ കയറിയിരിക്കുന്നത്..?”
“ഞാന്‍ നേരത്തെ പറഞ്ഞു.. കൊച്ചുണ്ണി അല്ല.. പാച്ചുണ്ണിയാ..”
പറിങ്ങാണ്ടി പുരയില്‍ കയറിയിരിക്കുന്ന കാരണം പറയാന്‍ പാച്ചുണ്ണി മനപ്പൂര്‍വ്വം വിസമ്മതിച്ചു..
“ശരി പാച്ചുന്നി ചെട്ടാ.. ഏത് പാട്ടാ വേണ്ടത്..?”
“അക്കരെ ഇക്കരെ നിന്നാലെങിനെ ആശതീരും.. എന്ന പാട്ട് വേണം.”
“കൊച്ച് കല്ലന്‍.. ആരുടെ ആശതീരുന്ന കാര്യമാ..”
പാച്ചുണ്ണിക്ക് അല്പനേരം മൌനം..
“പിന്നെ അവസാനം പറയുന്ന മറ്റെ പരിപാടി ഉണ്ടല്ലൊ.. എന്നതാ അത്..” പാച്ചുണ്ണി കത്തിക്കയറുകയാണ്..
“മറ്റെ പരിപാടിയോ.. ചെട്ടാ.. ഇത് റ്റീവീലൂടെ ഒരുപാട് പേര് കണ്ടോണ്ടിരിക്കുന്നതാ. കുറച്ച് ഡീസന്റായി സംസാരിക്കണം..”
“ഞാന്‍ ആ മറ്റെ പരിപാടി അല്ല ഉദ്ദേശിച്ചത്.. വെടിക്കെട്ടില്ലേ..”
“ഈ പാട്ട് ഓരോരുത്തര്‍ക്ക് വെടിക്കെട്ട് ചെയ്യുന്ന മറ്റെ പരിപാടി..”
“ഓ.. ഡെഡിക്കേറ്റ്.... കൊച്ചുന്നി ചേട്ടന്റെ ഒരു തമാശ..”
“കൊച്ചുന്നി അല്ല.. പാച്ചുണ്ണി....”
“ഓ.. ആര്‍ക്കാ ഡെഡിക്കേറ്റ് ചെയ്യേണ്ടത്..ചെറ്റാ...”
“ചെറ്റയോ.. ചെറ്റ നിന്റെ മറ്റവന്‍”
പാച്ചുണ്ണിക്ക് തിളച്ചു വരുന്നു..
#@%$#&@&#@@..”
ലൈവ് പരിപാടി ആയതുകൊണ്ട് പിന്നീട് പാച്ചുണ്ണി പറഞ്ഞ ഡിക്ഷ്ണറിയിലുള്ളതും ഇല്ലാത്തതുമായ “മലയാല“ പദപ്രയോഗം കേട്ട് പ്രേക്ഷകര്‍ കോരിത്തരിച്ചിട്ടുണ്ടാകും. സ്ക്രീനില്‍ ഉലക്കയില്‍ തുണിചുറ്റിയപോലെയുള്ള പെണ്‍കുട്ടി നിന്ന് വിറച്ചു.
“പാച്ചുണ്ണി ചേട്ടാ. ചെറ്റ എന്നല്ല പറഞ്ഞത്.. ചേട്ടാ എന്ന് സ്റ്റൈലില്‍ പറഞ്ഞതാ.. ”
പെട്ടന്ന് സ്റ്റഡീ ടേബിളില്‍കിടന്ന് മാക്രി കൈകാലിട്ട് അടിക്കുന്നമാതിരി അങേ അറ്റം ഇങേ അറ്റം ആടിക്കളിച്ചുകൊണ്ടീരുന്ന കള്ളുകുടിയന്മാരുടെമാതിരി മലയാലം പറഞ്ഞിരുന്ന മെലിഞ്ഞ പെണ്‍കുട്ടിയുടെ നീളന്‍ കണ്ണുകള്‍ വട്ടത്തിലായി..
“എന്നാ പിന്നെ ചേട്ടാ എന്ന് മര്യാദക്ക് പറഞ്ഞുകൂടെ കൊച്ചെ..”
“അത് ചെറ്റാ.. സോറി... ചേട്ടാ.. ഇങനെ സംസാരിച്ചാലെ ഈ റ്റീവീക്കാര് എനിക്ക് ശമ്പളം തരുകയുള്ളു..”
“വിലിച്ചതില്‍ സന്തോഷം.. അപ്പോള്‍ ഇനിയും വിലിക്കനം കേറ്റോ ചേറ്റാ..പരിംഗാന്റി പുരയില്‍ നിന്നും വിലിച്ച കൊച്ചുന്നി സോറി പാച്ചുണ്ണി ചേറ്റനു വേണ്ടി അക്കരെ ഇക്കരെ നിന്നാലെങിനെ ആശതീരും.. എന്ന ഈ പാട്ട് ആസ്വദിക്കൂ..”
അപ്പോഴേക്കും ലാവ്‌ലിന്‍ അങ്കിളുമായി വന്ന മകന്‍ പുതിയ പ്രസ്ഥാനം തിരക്കി പുറത്തേക്ക് പോയിക്കഴിഞ്ഞു... പാച്ചുണ്ണി ചേട്ടന് ഒരു സ്തുതി പറഞ്ഞ് പത്രത്തിലേക്ക് തിരിഞ്ഞപ്പൊള്‍ അതാ വെണ്ടക്കാ വലിപ്പത്തില്‍ അവിടെയും ലാവ്‌ലിന്‍...ആകെ ലാവ്‌ലിന്‍ മയം തന്നെ..
“എവിടേടാ നീ പറഞ്ഞ മറ്റെ അങ്കിള്‍..
“ദേണ്ടഛാ.. അതു തന്നെ”
“ഹെന്റെ ദൈവമെ.. ങ്ഹേ..ഇതോ.. ഇത് പാര്‍ട്ടീടെ എല്ലാമെല്ലാമായ .. ടാ ആരാടാ നിന്നോട് പറഞ്ഞ് തന്നത് ലാവ്‌ലിന്‍ അങ്കിള്‍ എന്ന്..”
“റ്റീവീ ല് ദെവസോം കാണാല്ലോ അഛാ..ലാവ്‌ലിന്‍.. ലാവ്‌ലിന്‍.. എന്ന് പറഞ്ഞിട്ട് ഈ അങ്കിളിനെ കാണിക്കാറുണ്ടല്ല്ലോ..”
“ഈ റ്റീവീക്കാരുടെ ഒരു കാര്യം.. പിള്ളാരെ വഴിതെറ്റിക്കാന്‍..”
“ടാ.. പോ..പോ.. പോയി വേറെ എന്തെങ്കിലും ചെയ്യ്.. എപ്പോഴും റ്റീവീല് നോക്കിക്കൊണ്ടിരുന്നാല്‍ കണ്ണ് ഇല്ലാതായിപ്പോകും..”
“അതാണാ അഛാ.. ഇയ്യിടെ ആയിട്ട് നമ്മുടെ കൈസറ് പട്ടീടെ കണ്ണിനൊരു വീക്കം..”
“മോനെ.. അഛനോട് ഇങ്ങനെ മറുതല പറയരുതെന്ന് അമ്മ പറഞ്ഞു തന്നിട്ടില്ലേ..”
“അമ്മ അഛനോടും പറഞ്ഞിട്ടുണ്ടല്ലൊ..”
“എന്ത്..?”
“അങേലെ പങ്കജാക്ഷി ആന്റിയോട് സംസാരിക്കരുതെന്ന്.. എന്നിട്ട് അഛന്‍ ഇന്നലെയും സംസാരിക്കുന്നത് ഞാന്‍ കണ്ടല്ലോ..”
“മോനവിടെ ഇരുന്ന് റ്റിവി കണ്ടോ.. കേട്ടോ..”
ഇവന്‍ അഛ്ന്റെ വേര് തോണ്ടും എന്ന് ജോത്സ്യര്‍ പറഞ്ഞതെത്ര ശരി..
പെട്ടന്ന് റ്റിവീലെ ശബ്ദം മാറി...
“ങാ.. ഇനിപ്പറ എപ്പളാ സംഭവിച്ചെ..എങിനെ സംഭവിച്ചെ.. ടൈം പറ..ബലാത്സംഗമായിരുന്നോ... അതല്ല അബോര്‍ഷനെക്കാള്‍ ഗര്‍ഭമുണ്ടാകാതിരിക്കുന്നതല്ലെ നല്ലത്... ഐപ്പില്‍ ഉപയോഗിക്കൂ..“ഹോ.. ദൈവമേ.. ഓരോ പരസ്യങളുടെ പോക്ക് നോക്കണെ...
“ഹലോ..”“ഹലോ..”
ഫോണ്‍ ബെല്ലടിക്കാതെ ഇതാരാടാ ഹലോ .. ഹലോ പറഞ്ഞു കളിക്കുന്നത്..
“അഛാ.. ദെ മറ്റെ ചേച്ചീടെ പ്രോഗ്രാം തുടങ്ങി..”
“ഹളൊ..”
“ഇതാരാന്..”
“ഇറ്റാരാ.. വിലിക്കുനത്..”
മലയാളമാണോ.. മളയാലമാണോ..
“ഞാന്‍ മൊണ്ടി പാച്ചുണ്ണി..”
“ഹൌ ഫണ്ണി....”
“അയ്യോ.. പണ്ണി അല്ല.. പാച്ചുണ്ണി..”
“ഓകെ.. എന്ത് ഉണ്ണിയെങ്കിലും ആകട്ടെ... ചെട്ടാ.. ചെട്ടന്‍ എവിറ്റുന്നാ വിലിക്കനെ..”
“ഞാന്‍ വലിക്കാറില്ല...”
“വലിക്കലല്ല... വിലിക്കുന്നെ.. വിളിക്കുന്നെ..”
ഇതേത് ‘ബാഷ‘ ദൈവമേ..?
“ഞാന്‍ പറിങ്ങാണ്ടിപ്പെരേന്നാ..”
“എന്നതാ.. പറി... പറിങ്ങാണ്ടിയോ ... ഹാ..ഹീ..ഹീ.. അതെന്റുവാ.. അങിനെ ഒരു പ്ലയ്സ് ഉണ്ടോ..?”
“അതേ.. അത് പ്ലേസല്ല.. ഞങ്ങളുടെ വീട്ടില്‍ പറിങ്ങാണ്ടി കൂട്ടിയിട്ടിരിക്കുന്ന മുറീന്നാ..”
“ഫണ്ണി കൊച്ചുണ്ണി.. അതെന്തിനാ പരിംഗാന്റി പുരയില്‍ കയറിയിരിക്കുന്നത്..?”
“ഞാന്‍ നേരത്തെ പറഞ്ഞു.. കൊച്ചുണ്ണി അല്ല.. പാച്ചുണ്ണിയാ..”
പറിങ്ങാണ്ടി പുരയില്‍ കയറിയിരിക്കുന്ന കാരണം പറയാന്‍ പാച്ചുണ്ണി മനപ്പൂര്‍വ്വം വിസമ്മതിച്ചു..
“ശരി പാച്ചുന്നി ചെട്ടാ.. ഏത് പാട്ടാ വേണ്ടത്..?”
“അക്കരെ ഇക്കരെ നിന്നാലെങിനെ ആശതീരും.. എന്ന പാട്ട് വേണം.”
“കൊച്ച് കല്ലന്‍.. ആരുടെ ആശതീരുന്ന കാര്യമാ..”
പാച്ചുണ്ണിക്ക് അല്പനേരം മൌനം..
“പിന്നെ അവസാനം പറയുന്ന മറ്റെ പരിപാടി ഉണ്ടല്ലൊ.. എന്നതാ അത്..” പാച്ചുണ്ണി കത്തിക്കയറുകയാണ്..
“മറ്റെ പരിപാടിയോ.. ചെട്ടാ.. ഇത് റ്റീവീലൂടെ ഒരുപാട് പേര് കണ്ടോണ്ടിരിക്കുന്നതാ. കുറച്ച് ഡീസന്റായി സംസാരിക്കണം..”
“ഞാന്‍ ആ മറ്റെ പരിപാടി അല്ല ഉദ്ദേശിച്ചത്.. വെടിക്കെട്ടില്ലേ..”
“ഈ പാട്ട് ഓരോരുത്തര്‍ക്ക് വെടിക്കെട്ട് ചെയ്യുന്ന മറ്റെ പരിപാടി..”
“ഓ.. ഡെഡിക്കേറ്റ്.... കൊച്ചുന്നി ചേട്ടന്റെ ഒരു തമാശ..”
“കൊച്ചുന്നി അല്ല.. പാച്ചുണ്ണി....”
“ഓ.. ആര്‍ക്കാ ഡെഡിക്കേറ്റ് ചെയ്യേണ്ടത്..ചെറ്റാ...”
“ചെറ്റയോ.. ചെറ്റ നിന്റെ മറ്റവന്‍”
പാച്ചുണ്ണിക്ക് തിളച്ചു വരുന്നു..
#@%$#&@&#@@..”
ലൈവ് പരിപാടി ആയതുകൊണ്ട് പിന്നീട് പാച്ചുണ്ണി പറഞ്ഞ ഡിക്ഷ്ണറിയിലുള്ളതും ഇല്ലാത്തതുമായ “മലയാല“ പദപ്രയോഗം കേട്ട് പ്രേക്ഷകര്‍ കോരിത്തരിച്ചിട്ടുണ്ടാകും. സ്ക്രീനില്‍ ഉലക്കയില്‍ തുണിചുറ്റിയപോലെയുള്ള പെണ്‍കുട്ടി നിന്ന് വിറച്ചു.
“പാച്ചുണ്ണി ചേട്ടാ. ചെറ്റ എന്നല്ല പറഞ്ഞത്.. ചേട്ടാ എന്ന് സ്റ്റൈലില്‍ പറഞ്ഞതാ.. ”
പെട്ടന്ന് സ്റ്റഡീ ടേബിളില്‍കിടന്ന് മാക്രി കൈകാലിട്ട് അടിക്കുന്നമാതിരി അങേ അറ്റം ഇങേ അറ്റം ആടിക്കളിച്ചുകൊണ്ടീരുന്ന കള്ളുകുടിയന്മാരുടെമാതിരി മലയാലം പറഞ്ഞിരുന്ന മെലിഞ്ഞ പെണ്‍കുട്ടിയുടെ നീളന്‍ കണ്ണുകള്‍ വട്ടത്തിലായി..
“എന്നാ പിന്നെ ചേട്ടാ എന്ന് മര്യാദക്ക് പറഞ്ഞുകൂടെ കൊച്ചെ..”
“അത് ചെറ്റാ.. സോറി... ചേട്ടാ.. ഇങനെ സംസാരിച്ചാലെ ഈ റ്റീവീക്കാര് എനിക്ക് ശമ്പളം തരുകയുള്ളു..”
“വിലിച്ചതില്‍ സന്തോഷം.. അപ്പോള്‍ ഇനിയും വിലിക്കനം കേറ്റോ ചേറ്റാ..പരിംഗാന്റി പുരയില്‍ നിന്നും വിലിച്ച കൊച്ചുന്നി സോറി പാച്ചുണ്ണി ചേറ്റനു വേണ്ടി അക്കരെ ഇക്കരെ നിന്നാലെങിനെ ആശതീരും.. എന്ന ഈ പാട്ട് ആസ്വദിക്കൂ..”
അപ്പോഴേക്കും ലാവ്‌ലിന്‍ അങ്കിളുമായി വന്ന മകന്‍ പുതിയ പ്രസ്ഥാനം തിരക്കി പുറത്തേക്ക് പോയിക്കഴിഞ്ഞു... പാച്ചുണ്ണി ചേട്ടന് ഒരു സ്തുതി പറഞ്ഞ് പത്രത്തിലേക്ക് തിരിഞ്ഞപ്പൊള്‍ അതാ വെണ്ടക്കാ വലിപ്പത്തില്‍ അവിടെയും ലാവ്‌ലിന്‍...ആകെ ലാവ്‌ലിന്‍ മയം തന്നെ..
Saturday, June 13, 2009
അച്ചുവും സുകുവും മിമിക്രി പട്ടിയും
(കഥക്കും കഥാപാത്രങള്‍ക്കും മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ഒരു വ്യക്തികളുമായി യാതൊരു സാമ്യവുമില്ല. (ഇത്തരക്കാര്‍ ജീവിച്ചിരിക്കുന്നതിലും ഭേദം...തമസോമാ..സത്ഗമയാ:) അഥവാ ആര്‍ക്കെങ്കിലും അങിനെ തോന്നുന്നു എങ്കില്‍ ഈയുള്ളവന്‍ ഉത്തരവാദി അല്ല.)
പള്ളിക്കൂടം അവധി ആയതിനാല്‍ എന്തു ചെയ്യണം എന്നറിയാതെ വെറുതെ വീടിന് ചുറ്റും കറങ്ങി നടന്ന അച്ചുവിന്റെ മുന്‍പില്‍ അയലത്തെ വീട്ടിലെ കുരുത്തം കെട്ട സുകുമാരന്‍ എന്ന സുകു പെട്ടന്ന് മുന്‍പിലേക്ക് വന്നു..
ഇന്ന് നമുക്ക് മാഷും കുട്ട്യോളും കളിക്കാം.. എന്താ.. സുകു പുതിയ ഐഡിയയുമായി വന്നപ്പോള്‍ അച്ചുവിനും തോന്നി.. കൊള്ളാം..
സുകു സ്വയം മാഷായി വെള്ള കുപ്പായവുമിട്ട് ഒരു വടിയുമായി പുറത്ത് കൂട്ടിയിട്ടിരുന്ന മണല്‍കൂമ്പാരത്തിന് മുകളില്‍ കയറിയിരുന്നു..അച്ചു അനുസരണയുള്ള ഒരു കുട്ടിയായി മുന്നില്‍ ഇരിപ്പുറപ്പിച്ചു..
“ഞാന്‍ ചോദിക്കുന്ന ചൊദ്യങള്‍ക്കൊക്കെ മണിമണിയായി ഉത്തരം പറയണം.. കേട്ടല്ലോ..?” സുകുമാഷ് ആദ്യത്തെ ചോദ്യം തപ്പാന്‍ തുടങി..
“മണിമണിയായി ഉത്തരം പറഞ്ഞാല്‍ എനിക്കെന്തു തരും..” അച്ചുവിന്റെ ചോദ്യം ന്യായമാണ്.
“പറഞ്ഞാല്‍ ഒരു ലാവ്‌ലിന്‍ കേക്ക് വാങ്ങി തരാം.....”
ചോദ്യം ഒന്ന്..
ആദ്യം വാക്യത്തില്‍ പ്രയോഗിക്കാനാണ്, മുടന്തന്‍ ന്യായം..
“മണിമണി..” അച്ചുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ഉത്തരം പറയാന്‍..
“മണിമണിയോ.. അതെന്ത് ഉത്തരമാ..” മാഷായ സുകുവിന് വല്ലാത്ത ദേക്ഷ്യം വന്നു...
നീയല്ലെ പറഞത് എല്ലാ ചോദ്യങള്‍ക്കും “മണിമണിയായി” ഉത്തരം പറയണം എന്ന്.. പിന്നെന്താ..
ഉത്തരം “മണിമണി” അച്ചുവിന് ഒരു കൂസലുമില്ല..
“എടാ കൊച്ചാണാ.. മണിമണിയായി ഉത്തരം പറയണം എന്ന് പറഞ്ഞാല്‍ നല്ല ഉഷാറായിട്ട് ഉത്തരം പറയണം എന്നാണ്.. മനസ്സിലായോ..”
“വോ.. അങ്ങിനെ.. ശരി.. ശരി.. ചൊദ്യം എന്താ...”
“വാക്യത്തില്‍ പ്രയോഗിക്കുക, മുടന്തന്‍ ന്യായം..” മാഷായ സുകു ഒന്നുകൂടി ചോദ്യം ആവര്‍ത്തിച്ചു...
“അടുത്ത കാലത്തായി ചില മുടന്തന്മാര്‍ ഒരുതരം ന്യായം പറഞ്ഞു തുടങിയിട്ടുണ്ട്..” അച്ചുവിന്റെ ഉത്തരം സുകുമാഷിന് കത്തിയില്ല.. എങ്ങാണ്ട് കൊള്ളിച്ചുകൊണ്ടുള്ള ഒരു മുനയില്ലെ... ആ.. എന്തേലുമാകട്ടെ..
ഒരെണ്ണം കൂടി മര്യാദക്ക് ഉത്തരം പറയണം
“പൊട്ടിച്ചിരി”
“ഇന്നലെ ഞാന്‍ രഹസ്യമായി ലൗലിക്ക് എഴുതിവച്ചിരുന്ന കത്ത് ഇന്ന് ഞാന്‍ അറിയാതെ ആരോ പൊട്ടിച്ചിരിക്കുന്നു..”
“ഇനി അതു വേണ്ടാ.. അടുത്ത ചോദ്യം.. ഞാന്‍ പറയുന്ന വാചകത്തിന്റെ ഭാവി കാലം പറയണം..”
“മത്തായി കുട്ടപ്പനെ കുത്തി.. ഭാവി കാലം പറ..”
“മത്തായിയുടെ ഭാവി കോടതി വേണ്ടവിധത്തില്‍ കൈകാര്യം ചെയ്ത്കൊള്ളും.. എന്തായാലും മത്തായിക്ക് ഇപ്പോള്‍ അത്ര നല്ല കാലമല്ല..” അച്ചു ഒന്ന് നെളിഞിരുന്നു..
സുകുമാഷിന് കുറേശ്ശെ ദേക്ഷ്യം വന്നുതുടങ്ങി..
മതി മതി.. നമുക്ക് ഇനി കണക്ക് പടിക്കാം..
ഇമ്മാതിരി പൊട്ടന്‍ ചോദ്യങളാണെങ്കില്‍ ഞാന്‍ കളിക്കാനില്ല... അച്ചുവിനും ദേക്ഷ്യം വന്നു തുടങ്ങി..
“നീ കളിച്ചെ പറ്റൂ..”
“കളിക്കില്ല...”
“കളിക്കണം..”
“ഇല്ലാ.. ഇല്ലാ..”
“എടാ കിടന്നിടത്ത് കിടന്ന് തൂറരുത്.....”
“എന്ന് വച്ചാല്‍ പട്ടീന്നോ.. ഞാന്‍ കാണിച്ച് തരാമെടാ..മൈ.. മൈഗുണാ..”
കളിച്ചു കളിച്ച് കളിയുടെ അവസാനം കളി തീക്കളിയാകുമെന്ന് ആരും കരുതിയില്ല. അങോട്ടും ഇങോട്ടും ഉള്ള ആക്രോശങള്‍ക്കൊടുവില്‍ അച്ചു സ്വന്തം അഛനോട് പരാതിയുമായെത്തി..
“അഛാ.. അഛാ..”
“എന്താടാ..”
“അപ്പുറത്തെ സു...സുകു.. ” അച്ചു വിങലൊതുക്കാന്‍ അല്പം പ്രയാസപ്പെട്ടു..
“സുകുവിനെന്തു പറ്റിയെടാ...“
“അഛാ.. സുകു എന്നെ പട്ടീന്ന് വിളിച്ചു..”
അലസനായിരുന്ന അഛന്‍ സടകുടെഞെണീറ്റു..
“എന്തിനാടാ അവന്‍ നിന്നെ പട്ടീന്ന് വിളിച്ചത്... നിന്റെ വലിയ കൂട്ടുകാരനല്ലായിരുന്നോ അവന്‍...”
“ആ... പണ്ട് കൂട്ടായിരുന്നു.. ഇപ്പോള്‍ പട്ടീന്ന് വിളിച്ചതോടെ കൂട്ടു വിട്ടു.. എന്തായാലും ഇതിനൊരു പരിഹാരം ഉണ്ടാക്കണം”
ഇനി നാളെയാകട്ടെ.. ഞാന്‍ അവനോട് സംസാരിക്കാം..
ഇന്നത്തെ ഒരു ദിവസം കഴിയുമ്പോള്‍ ചിലപ്പോള്‍ രണ്ടു പേരും ഈ നിസ്സാര കാര്യം മറന്നു പോയാലൊ.. പിറ്റേ ദിവസം അതിരാവിലെ പത്രം വായിച്ചുകൊണ്ടിരുന്ന അഛന്റെ മുന്‍പിലേക്ക് 32 പല്ലും പുറത്ത് ക്ലോസപ്പായി കാട്ടി വെളുക്കെ ചിരിച്ചുകൊണ്ട് മുറ്റത്തതാ ക്ലാ.. ക്ലാ.. ക്ലി.. ക്ലീ.. ക്ലു.. ക്ലൂ...സൂ.. സൂമാരന്‍..
എന്താ സൂമാരാ.. അതിരാവിലെ.. നീയെന്തിനാ ഇന്നലെ അച്ചൂനെ പട്ടീന്ന് വിളിച്ചത്...
“ഓ.. അത് ഇന്നലത്തെ ഒരു ദേക്ഷ്യത്തിനല്ലെ.. ഇപ്പൊ അതൊക്കെ തീര്‍ന്നു..”
പിള്ളാരായാല്‍ ഇങിനെ വേണം.. പിണക്കം മനസ്സില്‍ വെച്ചോണ്ടിരിക്കരുത്...
“ആട്ടെ.. എങിനാ പിണക്കം തീര്‍ന്നെ..”
“അച്ചു രാവിലെ എന്നെ ഫോണ്‍ ചെയ്ത് ഇന്നലത്തെ കാര്യം ഞാന്‍ മറന്നു.. നീ ഒന്നും മനസ്സില്‍ വെച്ചേക്കരുത്.. നമ്മളൊക്കെ നല്ല കുട്ട്യ്യോളല്ലെ.. എന്നു പറഞ്ഞു....”
“അതെപ്പോ...”
“ഇപ്പോ.. അര മണിക്കൂറെ ആയുള്ളു..”
“അരമണിക്കൂറൊ..”
“അതെ..”
“നിനക്കു തെറ്റിയില്ലല്ലൊ.. അച്ചു തന്നെയാണോ വിളിച്ചത്”
“അച്ചു തന്നാ.. എനിക്കവന്റെ ശബ്ദം ഏത് ഇരുട്ടത്ത് കേട്ടാലും അറിയില്ലെ... അല്ല.. അതെന്താ അങ്കിള്‍ എടുത്ത് എടുത്ത് ചോദിക്കുന്നത്...”
“അല്ലാ അതുപിന്നെ .. എങിനെ ശെരിയാകും..”
“അതെന്താ..”
“അവനിതുവരെ ഉറക്കമെണീറ്റിട്ടില്ലല്ലോ... അപ്പോപ്പിന്നെ അവനെങിനെ രാവിലെ നിനക്ക് ഫോണ്‍ ചെയ്യും..”
“അവന്‍ ഫോണ്‍ ചെയ്തിട്ട് ഉറങുന്നതുപോലെ കിടക്കുന്നതായിരിക്കും അങ്കിള്‍.. ഉടനെ ഇങോട്ട് വരാനും കൂടി അവന്‍ എന്നോട് പറഞ്ഞു.. അതല്ലെ ഞാന്‍ രാവിലെ തന്നെ വന്നത്..”
ഉറക്കച്ചടവോടെ കണ്ണ് തിരുമി പുറത്തേക്ക് വന്ന അച്ചു ചിരിച്ചുകൊണ്ട് മുറ്റത്ത് നില്‍ക്കുന്ന സുകുവിനെ കണ്ടതോടെ മുഖത്തെ മസിലുകള്‍ വരിഞ്ഞുമുറുകി.. പെട്ടന്നുണ്ടായ മൂത്രശങ്ക തീര്‍ത്തിട്ട് ഇവനോട് സംസാരിക്കാം എന്ന് കരുതി അച്ചു പെട്ടന്ന് അകത്തേക്ക് പോയി.. തിരിച്ച് വന്നപ്പോഴും പുറത്ത് സുകുവിന്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ലായിരുന്നു...
“അഛാ ദേ.. അവന്‍ രാവിലെ വീട്ടുമുറ്റത്ത് വന്ന് ചിരിക്കുന്നത് കണ്ടില്ലെ... പട്ടീന്ന് വിളിച്ചിട്ട്.. അവനോട് ചോദിക്കഛാ.. ചോദിക്ക്..” അച്ചുവിന് വല്ലാതെ ദേക്ഷ്യം വരുന്നുണ്ടായിരുന്നു..
ട്‌ര്‍..ട്‌ര്‍ണീം..ട്‌ര്‍..ട്‌ര്‍ണീം.. പെട്ടന്ന് സുകൂന്റെ ഇളിയിലിരുന്ന മൊബൈല്‍ ബെല്ലടിച്ചു..
“ഹലോ..”
“സുകുവല്ലെ.. ” അങേ തലക്കല്‍ പരിചയമുള്ള സ്വരം..
“അതെ.. ആരാ..”
“എടാ ഇതു ഞാനാ.. അച്ചു..”
സുകു മുന്നില്‍ മസില് വലിച്ച് പിടിച്ച് നില്‍ക്കുന്ന അച്ചുവിനെ പിന്നെയും പിന്നെയും നോക്കി.. അവന്റെ കൈയ്യില്‍ ഫോണൊന്നും കാണുന്നില്ലല്ലോ.. പിന്നെ ഇതാരാ.. അച്ചുവിന്റെ സ്വരത്തില്‍..
“ഹലോ ഇതാരാ” സുകുവിന്റെ ശബ്ദം കുറേശ്ശെ വിറച്ചു തുടങി...
“ഹ..ഹഹ..ഹാ.. പറ്റിച്ചേ.. എടാ ഇതു മിമിക്രിയാ.. മിമിക്രി.. വെറുതെ സമയം മിനക്കെടുത്തുന്ന നിന്നെപ്പോലെയുള്ളവര്‍ക്കൊക്കെ ഇനി ഇതെ ഉള്ളു ഒരു വഴി... ഇനി മിമിക്രി ചികിത്സയാ..മിമിക്രി ചികിത്സ.. നിനക്കും അച്ചുവിനും പിന്നെ എല്ലാ നാണം കെട്ടവന്മാര്‍ക്കും... ജഗ്രതൈ..!!!”
കട്ടായ ഫോണിലേക്കും പിന്നെ അച്ചുവിന്റെ മസിലിലേക്കും മാറിമാറി നോക്കി സുകു ഇളിഭ്യനായി തിരിഞ്ഞു നടന്നു..
എന്നാലും എന്റെ ശബ്ദത്തില്‍ ആരാടാ അവനെ വിളിച്ചത്... അച്ചുവിനൊരു പിടിയും കിട്ടിയില്ലാ.. അയലോക്കത്തെ ലൗലിക്കേസില്‍ പിണങ്ങാറായി ഇരിക്കുന്ന മറ്റവന്‍ മിമിക്രിക്കാരനെ ഇറക്കിയതാണോ... എനിക്കിട്ട് പണിയാന്‍... ആ.. ആര്‍ക്കറിയാം... എന്നാലും എന്റെ മിമിക്രിക്കാരാ.. ലാവ്‌ലിന്‍ സലാം...
പള്ളിക്കൂടം അവധി ആയതിനാല്‍ എന്തു ചെയ്യണം എന്നറിയാതെ വെറുതെ വീടിന് ചുറ്റും കറങ്ങി നടന്ന അച്ചുവിന്റെ മുന്‍പില്‍ അയലത്തെ വീട്ടിലെ കുരുത്തം കെട്ട സുകുമാരന്‍ എന്ന സുകു പെട്ടന്ന് മുന്‍പിലേക്ക് വന്നു..
ഇന്ന് നമുക്ക് മാഷും കുട്ട്യോളും കളിക്കാം.. എന്താ.. സുകു പുതിയ ഐഡിയയുമായി വന്നപ്പോള്‍ അച്ചുവിനും തോന്നി.. കൊള്ളാം..
സുകു സ്വയം മാഷായി വെള്ള കുപ്പായവുമിട്ട് ഒരു വടിയുമായി പുറത്ത് കൂട്ടിയിട്ടിരുന്ന മണല്‍കൂമ്പാരത്തിന് മുകളില്‍ കയറിയിരുന്നു..അച്ചു അനുസരണയുള്ള ഒരു കുട്ടിയായി മുന്നില്‍ ഇരിപ്പുറപ്പിച്ചു..
“ഞാന്‍ ചോദിക്കുന്ന ചൊദ്യങള്‍ക്കൊക്കെ മണിമണിയായി ഉത്തരം പറയണം.. കേട്ടല്ലോ..?” സുകുമാഷ് ആദ്യത്തെ ചോദ്യം തപ്പാന്‍ തുടങി..
“മണിമണിയായി ഉത്തരം പറഞ്ഞാല്‍ എനിക്കെന്തു തരും..” അച്ചുവിന്റെ ചോദ്യം ന്യായമാണ്.
“പറഞ്ഞാല്‍ ഒരു ലാവ്‌ലിന്‍ കേക്ക് വാങ്ങി തരാം.....”
ചോദ്യം ഒന്ന്..
ആദ്യം വാക്യത്തില്‍ പ്രയോഗിക്കാനാണ്, മുടന്തന്‍ ന്യായം..
“മണിമണി..” അച്ചുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ഉത്തരം പറയാന്‍..
“മണിമണിയോ.. അതെന്ത് ഉത്തരമാ..” മാഷായ സുകുവിന് വല്ലാത്ത ദേക്ഷ്യം വന്നു...
നീയല്ലെ പറഞത് എല്ലാ ചോദ്യങള്‍ക്കും “മണിമണിയായി” ഉത്തരം പറയണം എന്ന്.. പിന്നെന്താ..
ഉത്തരം “മണിമണി” അച്ചുവിന് ഒരു കൂസലുമില്ല..
“എടാ കൊച്ചാണാ.. മണിമണിയായി ഉത്തരം പറയണം എന്ന് പറഞ്ഞാല്‍ നല്ല ഉഷാറായിട്ട് ഉത്തരം പറയണം എന്നാണ്.. മനസ്സിലായോ..”
“വോ.. അങ്ങിനെ.. ശരി.. ശരി.. ചൊദ്യം എന്താ...”
“വാക്യത്തില്‍ പ്രയോഗിക്കുക, മുടന്തന്‍ ന്യായം..” മാഷായ സുകു ഒന്നുകൂടി ചോദ്യം ആവര്‍ത്തിച്ചു...
“അടുത്ത കാലത്തായി ചില മുടന്തന്മാര്‍ ഒരുതരം ന്യായം പറഞ്ഞു തുടങിയിട്ടുണ്ട്..” അച്ചുവിന്റെ ഉത്തരം സുകുമാഷിന് കത്തിയില്ല.. എങ്ങാണ്ട് കൊള്ളിച്ചുകൊണ്ടുള്ള ഒരു മുനയില്ലെ... ആ.. എന്തേലുമാകട്ടെ..
ഒരെണ്ണം കൂടി മര്യാദക്ക് ഉത്തരം പറയണം
“പൊട്ടിച്ചിരി”
“ഇന്നലെ ഞാന്‍ രഹസ്യമായി ലൗലിക്ക് എഴുതിവച്ചിരുന്ന കത്ത് ഇന്ന് ഞാന്‍ അറിയാതെ ആരോ പൊട്ടിച്ചിരിക്കുന്നു..”
“ഇനി അതു വേണ്ടാ.. അടുത്ത ചോദ്യം.. ഞാന്‍ പറയുന്ന വാചകത്തിന്റെ ഭാവി കാലം പറയണം..”
“മത്തായി കുട്ടപ്പനെ കുത്തി.. ഭാവി കാലം പറ..”
“മത്തായിയുടെ ഭാവി കോടതി വേണ്ടവിധത്തില്‍ കൈകാര്യം ചെയ്ത്കൊള്ളും.. എന്തായാലും മത്തായിക്ക് ഇപ്പോള്‍ അത്ര നല്ല കാലമല്ല..” അച്ചു ഒന്ന് നെളിഞിരുന്നു..
സുകുമാഷിന് കുറേശ്ശെ ദേക്ഷ്യം വന്നുതുടങ്ങി..
മതി മതി.. നമുക്ക് ഇനി കണക്ക് പടിക്കാം..
ഇമ്മാതിരി പൊട്ടന്‍ ചോദ്യങളാണെങ്കില്‍ ഞാന്‍ കളിക്കാനില്ല... അച്ചുവിനും ദേക്ഷ്യം വന്നു തുടങ്ങി..
“നീ കളിച്ചെ പറ്റൂ..”
“കളിക്കില്ല...”
“കളിക്കണം..”
“ഇല്ലാ.. ഇല്ലാ..”
“എടാ കിടന്നിടത്ത് കിടന്ന് തൂറരുത്.....”
“എന്ന് വച്ചാല്‍ പട്ടീന്നോ.. ഞാന്‍ കാണിച്ച് തരാമെടാ..മൈ.. മൈഗുണാ..”
കളിച്ചു കളിച്ച് കളിയുടെ അവസാനം കളി തീക്കളിയാകുമെന്ന് ആരും കരുതിയില്ല. അങോട്ടും ഇങോട്ടും ഉള്ള ആക്രോശങള്‍ക്കൊടുവില്‍ അച്ചു സ്വന്തം അഛനോട് പരാതിയുമായെത്തി..
“അഛാ.. അഛാ..”
“എന്താടാ..”
“അപ്പുറത്തെ സു...സുകു.. ” അച്ചു വിങലൊതുക്കാന്‍ അല്പം പ്രയാസപ്പെട്ടു..
“സുകുവിനെന്തു പറ്റിയെടാ...“
“അഛാ.. സുകു എന്നെ പട്ടീന്ന് വിളിച്ചു..”
അലസനായിരുന്ന അഛന്‍ സടകുടെഞെണീറ്റു..
“എന്തിനാടാ അവന്‍ നിന്നെ പട്ടീന്ന് വിളിച്ചത്... നിന്റെ വലിയ കൂട്ടുകാരനല്ലായിരുന്നോ അവന്‍...”
“ആ... പണ്ട് കൂട്ടായിരുന്നു.. ഇപ്പോള്‍ പട്ടീന്ന് വിളിച്ചതോടെ കൂട്ടു വിട്ടു.. എന്തായാലും ഇതിനൊരു പരിഹാരം ഉണ്ടാക്കണം”
ഇനി നാളെയാകട്ടെ.. ഞാന്‍ അവനോട് സംസാരിക്കാം..
ഇന്നത്തെ ഒരു ദിവസം കഴിയുമ്പോള്‍ ചിലപ്പോള്‍ രണ്ടു പേരും ഈ നിസ്സാര കാര്യം മറന്നു പോയാലൊ.. പിറ്റേ ദിവസം അതിരാവിലെ പത്രം വായിച്ചുകൊണ്ടിരുന്ന അഛന്റെ മുന്‍പിലേക്ക് 32 പല്ലും പുറത്ത് ക്ലോസപ്പായി കാട്ടി വെളുക്കെ ചിരിച്ചുകൊണ്ട് മുറ്റത്തതാ ക്ലാ.. ക്ലാ.. ക്ലി.. ക്ലീ.. ക്ലു.. ക്ലൂ...സൂ.. സൂമാരന്‍..
എന്താ സൂമാരാ.. അതിരാവിലെ.. നീയെന്തിനാ ഇന്നലെ അച്ചൂനെ പട്ടീന്ന് വിളിച്ചത്...
“ഓ.. അത് ഇന്നലത്തെ ഒരു ദേക്ഷ്യത്തിനല്ലെ.. ഇപ്പൊ അതൊക്കെ തീര്‍ന്നു..”
പിള്ളാരായാല്‍ ഇങിനെ വേണം.. പിണക്കം മനസ്സില്‍ വെച്ചോണ്ടിരിക്കരുത്...
“ആട്ടെ.. എങിനാ പിണക്കം തീര്‍ന്നെ..”
“അച്ചു രാവിലെ എന്നെ ഫോണ്‍ ചെയ്ത് ഇന്നലത്തെ കാര്യം ഞാന്‍ മറന്നു.. നീ ഒന്നും മനസ്സില്‍ വെച്ചേക്കരുത്.. നമ്മളൊക്കെ നല്ല കുട്ട്യ്യോളല്ലെ.. എന്നു പറഞ്ഞു....”
“അതെപ്പോ...”
“ഇപ്പോ.. അര മണിക്കൂറെ ആയുള്ളു..”
“അരമണിക്കൂറൊ..”
“അതെ..”
“നിനക്കു തെറ്റിയില്ലല്ലൊ.. അച്ചു തന്നെയാണോ വിളിച്ചത്”
“അച്ചു തന്നാ.. എനിക്കവന്റെ ശബ്ദം ഏത് ഇരുട്ടത്ത് കേട്ടാലും അറിയില്ലെ... അല്ല.. അതെന്താ അങ്കിള്‍ എടുത്ത് എടുത്ത് ചോദിക്കുന്നത്...”
“അല്ലാ അതുപിന്നെ .. എങിനെ ശെരിയാകും..”
“അതെന്താ..”
“അവനിതുവരെ ഉറക്കമെണീറ്റിട്ടില്ലല്ലോ... അപ്പോപ്പിന്നെ അവനെങിനെ രാവിലെ നിനക്ക് ഫോണ്‍ ചെയ്യും..”
“അവന്‍ ഫോണ്‍ ചെയ്തിട്ട് ഉറങുന്നതുപോലെ കിടക്കുന്നതായിരിക്കും അങ്കിള്‍.. ഉടനെ ഇങോട്ട് വരാനും കൂടി അവന്‍ എന്നോട് പറഞ്ഞു.. അതല്ലെ ഞാന്‍ രാവിലെ തന്നെ വന്നത്..”
ഉറക്കച്ചടവോടെ കണ്ണ് തിരുമി പുറത്തേക്ക് വന്ന അച്ചു ചിരിച്ചുകൊണ്ട് മുറ്റത്ത് നില്‍ക്കുന്ന സുകുവിനെ കണ്ടതോടെ മുഖത്തെ മസിലുകള്‍ വരിഞ്ഞുമുറുകി.. പെട്ടന്നുണ്ടായ മൂത്രശങ്ക തീര്‍ത്തിട്ട് ഇവനോട് സംസാരിക്കാം എന്ന് കരുതി അച്ചു പെട്ടന്ന് അകത്തേക്ക് പോയി.. തിരിച്ച് വന്നപ്പോഴും പുറത്ത് സുകുവിന്റെ മുഖത്തെ ചിരി മാഞ്ഞിട്ടില്ലായിരുന്നു...
“അഛാ ദേ.. അവന്‍ രാവിലെ വീട്ടുമുറ്റത്ത് വന്ന് ചിരിക്കുന്നത് കണ്ടില്ലെ... പട്ടീന്ന് വിളിച്ചിട്ട്.. അവനോട് ചോദിക്കഛാ.. ചോദിക്ക്..” അച്ചുവിന് വല്ലാതെ ദേക്ഷ്യം വരുന്നുണ്ടായിരുന്നു..
ട്‌ര്‍..ട്‌ര്‍ണീം..ട്‌ര്‍..ട്‌ര്‍ണീം.. പെട്ടന്ന് സുകൂന്റെ ഇളിയിലിരുന്ന മൊബൈല്‍ ബെല്ലടിച്ചു..
“ഹലോ..”
“സുകുവല്ലെ.. ” അങേ തലക്കല്‍ പരിചയമുള്ള സ്വരം..
“അതെ.. ആരാ..”
“എടാ ഇതു ഞാനാ.. അച്ചു..”
സുകു മുന്നില്‍ മസില് വലിച്ച് പിടിച്ച് നില്‍ക്കുന്ന അച്ചുവിനെ പിന്നെയും പിന്നെയും നോക്കി.. അവന്റെ കൈയ്യില്‍ ഫോണൊന്നും കാണുന്നില്ലല്ലോ.. പിന്നെ ഇതാരാ.. അച്ചുവിന്റെ സ്വരത്തില്‍..
“ഹലോ ഇതാരാ” സുകുവിന്റെ ശബ്ദം കുറേശ്ശെ വിറച്ചു തുടങി...
“ഹ..ഹഹ..ഹാ.. പറ്റിച്ചേ.. എടാ ഇതു മിമിക്രിയാ.. മിമിക്രി.. വെറുതെ സമയം മിനക്കെടുത്തുന്ന നിന്നെപ്പോലെയുള്ളവര്‍ക്കൊക്കെ ഇനി ഇതെ ഉള്ളു ഒരു വഴി... ഇനി മിമിക്രി ചികിത്സയാ..മിമിക്രി ചികിത്സ.. നിനക്കും അച്ചുവിനും പിന്നെ എല്ലാ നാണം കെട്ടവന്മാര്‍ക്കും... ജഗ്രതൈ..!!!”
കട്ടായ ഫോണിലേക്കും പിന്നെ അച്ചുവിന്റെ മസിലിലേക്കും മാറിമാറി നോക്കി സുകു ഇളിഭ്യനായി തിരിഞ്ഞു നടന്നു..
എന്നാലും എന്റെ ശബ്ദത്തില്‍ ആരാടാ അവനെ വിളിച്ചത്... അച്ചുവിനൊരു പിടിയും കിട്ടിയില്ലാ.. അയലോക്കത്തെ ലൗലിക്കേസില്‍ പിണങ്ങാറായി ഇരിക്കുന്ന മറ്റവന്‍ മിമിക്രിക്കാരനെ ഇറക്കിയതാണോ... എനിക്കിട്ട് പണിയാന്‍... ആ.. ആര്‍ക്കറിയാം... എന്നാലും എന്റെ മിമിക്രിക്കാരാ.. ലാവ്‌ലിന്‍ സലാം...
Subscribe to:
Posts (Atom)